ADVERTISEMENT

കുറവിലങ്ങാട് ∙ശാസ്ത്ര വിസ്മയങ്ങളുടെ കാഴ്ചകളിലേക്ക് നാട് ഓഗസ്റ്റിൽ മിഴി തുറക്കുമെന്നാണ് അധികൃതർ നൽകിയ ഉറപ്പ്.  നിർമാണ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഓഗസ്റ്റിൽ ആദ്യഘട്ടം പൂർത്തിയായില്ലെങ്കിലും ഈ വർഷം അവസാനത്തോടെ വിസ്മയ കാഴ്ചകൾക്കു നാട് ഒരുങ്ങും.കോഴായിൽ ജില്ല കൃഷിത്തോട്ടം വിട്ടു നൽകിയ 30 ഏക്കർ സ്ഥലത്തു 2014 ഫെബ്രുവരി 2നു നിർ‍മാണം കേരള സയൻസ് സിറ്റി  ആരംഭിച്ചത്.

∙സാധാരണ കെട്ടിടം നിർമിക്കുന്ന രീതിയിൽ സയൻസ് സിറ്റിയിലെ കെട്ടിടങ്ങൾ നിർമിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ കാലതാമസം സ്വാഭാവികം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിച്ചത് 120 കോടി രൂപ. ഇനി 30 കോടി രൂപ കൂടി വേണം. സംസ്ഥാന ബജറ്റിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു 19 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗം സയൻസ് സിറ്റിക്കു ലഭിക്കും. കൂടുതൽ ഫണ്ട് ലഭിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ നീക്കം.

∙ഘട്ടം ഘട്ടമായി തുറക്കാൻ അധികൃതർക്കു പദ്ധതിയില്ല. പൂർണ സജ്ജമായ ശേഷം സന്ദർശകർക്കായി തുറന്നാൽ മതിയെന്നു തീരുമാനം.  ഇനിയുള്ള നിർമാണ ജോലികൾ വേഗത്തിലാക്കും.കൊൽക്കത്തയിലെ നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയം തയാറാക്കുന്ന സയൻസ് ഗാലറികളുടെ നിർമാണം പൂർത്തിയായി. ഗാലറികൾ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കൈമാറി. മൊബൈൽ പ്ലാനറ്റേറിയം, ലൈബ്രറി, ഗവേഷണ സംവിധാനം, മറൈൻ ബയോളജി, വളരുന്ന സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചകൾ, കോൺഫറൻസ് ഹാൾ, ഇന്നവേറ്റീവ് ഹബ് തുടങ്ങിയവ ഉണ്ട്.

∙കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, ഐഎസ്ആർഒ എന്നിവയുടെ നേതൃത്വത്തിൽ സ്പേസ് തിയറ്റർ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു.

സയൻസ് സിറ്റിയുടെ എൻട്രൻസ് പ്ലാസ

∙വിവിധ കെട്ടിടങ്ങൾ ബന്ധിപ്പിച്ചു1.4 കിലോമീറ്റർ റോഡ് . 5.30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമാണം അന്തിമഘട്ടത്തിൽ.

∙കൂറ്റൻ ജലസംഭരണി. ഇതിന്റെ മുകൾ ഭാഗത്ത് 2 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കുകൾ. 25 മീറ്റർ ഉയരത്തിൽ ഒബ്സർവേറ്ററി, ഭക്ഷണശാല. മലിനജലം ശേഖരിക്കാനുള്ള സംഭരണി താഴത്തു ക്രമീകരിക്കും. 4 കോടി രൂപ നിർമാണച്ചെലവ്. പണികൾ പുരോഗമിക്കുന്നു.

∙ ആംഫി തിയറ്റർ, മോഷൻ സിമുലേറ്റർ, സയൻസ് ഗാലറി, പാർക്ക്, സ്പേസ് തിയറ്റർ, തുറന്ന വേദി, ജലസംഭരണി, എൻട്രൻസ് പ്ലാസ തുടങ്ങിയവ ഉടൻ പൂർത്തിയാക്കും. എൻട്രൻസ് പ്ലാസ മിക്കവാറും പൂർത്തിയായി. ഒന്നാം ഘട്ടത്തിനു ശേഷം കേബിൾ കാർ, സ്നോ സിറ്റി എന്നിവ സ്ഥാപിക്കാൻ പദ്ധതി.

∙ചുറ്റുമതിൽ ഭൂരിഭാഗവും പൂർത്തിയായി. 18 കോടി രൂപ മുടക്കി വൈദ്യുതി സബ് സ്റ്റേഷനും അനുബന്ധ ജോലികളും പൂർത്തിയായി.

സയൻസ് സിറ്റി യാഥാർഥ്യമാകുമ്പോൾ മേഖലയിലെ  മാറ്റങ്ങൾ 

∙ഇതര സംസ്ഥാനങ്ങളിൽ നിന്നു ഉൾപ്പെടെ സന്ദർശകർ എത്തും.
∙ദേശീയ, രാജ്യാന്തര തലത്തിൽ സെമിനാറുകൾ, ചർച്ചകൾ എന്നിവയ്ക്കു വേദിയൊരുങ്ങും.
∙വാന നിരീക്ഷണം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കു ആധുനിക സൗകര്യം.
∙കുറവിലങ്ങാട്, കോഴാ പ്രദേശങ്ങളിൽ വ്യാപാര മേഖലയ്ക്കു പുത്തൻ ഉണർവ്.
∙സയൻസ് സിറ്റി പൂർത്തിയാകുമ്പോൾ ജോഗിങ്, സൈക്കിൾ സവാരി എന്നിവയ്ക്കു പ്രത്യേക സൗകര്യം.
∙വിദ്യാർഥികൾക്കു ശാസ്ത്ര വിഷയങ്ങൾ പഠിക്കാനും മനസ്സിലാക്കാനും എളുപ്പ വഴി.
∙കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, ഐഎസ്ആർഒ എന്നിവയുടെ നേതൃത്വത്തിൽ നിർമിക്കുന്ന സ്പേസ് തിയറ്ററിൽ സ്ഥാപിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഡോം. ഇതിനു ആവശ്യമായ യന്ത്രഭാഗങ്ങൾ വിദേശത്തു നിന്നു എത്തിച്ചു. കോടികൾ വിലമതിക്കുന്ന ഉപകരണങ്ങളാണ് എത്തിയത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com