ADVERTISEMENT

കോട്ടയം ∙ ലോട്ടറി തൊഴിലാളികൾക്കു സർക്കാർ വാഗ്ദാനം ചെയ്ത സമാശ്വാസത്തുകയും കൂപ്പണും നൽകാതെ സർക്കാർ ലോട്ടറിത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ്.

ലോട്ടറിത്തൊഴിലാളികൾക്ക് 10,000 രൂപ ബോണസ് അനുവദിക്കുക, ടിക്കറ്റു വില 30 രൂപയായി പുനഃസ്ഥാപിക്കുക, എഴുത്തു ലോട്ടറിക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി ജില്ലാ ലോട്ടറി ഓഫിസുകൾക്കു മുന്നിൽ നടത്തിയ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ.സജീവ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, വൈസ് പ്രസിഡന്റ് അയ്മനം രവീന്ദ്രൻ, സെക്രട്ടറി കെ.എ.മുഹമ്മദ് ബഷീർ, കെ.ജി.ജയചന്ദ്രൻ, കെ.ആർ.ശശി എന്നിവർ പ്രസംഗിച്ചു. ഐഎൻടിയുസി ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി 5നു സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com