മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
Mail This Article
കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനു നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് സംഭവം. കാഷ്വാലിറ്റിക്കു അടുത്തുള്ള ഫീവർ ക്ലിനിക്കിനു സമീപം ഡ്യൂട്ടിക്കുനിന്ന ചങ്ങനാശേരി സ്വദേശി കെ.സന്തോഷ് കുമാറിനാണ് പരുക്കേറ്റത്. സംഭവത്തിൽ വൈക്കം തോട്ടകം സ്വദേശി വിഷ്ണു മധു(28)വിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെ ഫീവർ ക്ലിനിക്കിലേക്കു കയറ്റി വിടാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്കു നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഫീവർ ക്ലിനിക്കിനു സമീപമുള്ള വാതിൽ വഴി കയറാൻ വിഷ്ണു ശ്രമിച്ചതാണ് തർക്കത്തിന് കാരണം. ഇത് ഡോക്ടർമാർ, മറ്റ് സ്റ്റാഫുകൾ എന്നിവർക്ക് മാത്രമായുള്ളതാണ്. ബഹളം വച്ചയാളെ സെക്യൂരിറ്റി ജീവനക്കാരൻ എയ്ഡ് പോസ്റ്റിൽ ഏൽപിച്ചു. എന്നാൽ അൽപസമയത്തിനു ശേഷം മടങ്ങിവന്ന ഇയാൾ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് സന്തോഷിനെ മർദിക്കുകയായിരുന്നു. മറ്റു സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു.