മദ്യലഭ്യത പ്രോത്സാഹിപ്പിക്കലും ലഹരിവിരുദ്ധ പോരാട്ടവും ഒത്തുപോകില്ല: ചങ്ങനാശേരി അതിരൂപതാ മഹായോഗം

  കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ചങ്ങനാശേരി അതിരൂപതാ മഹായോഗത്തിൽ      ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രസംഗിക്കുന്നു.
കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ചങ്ങനാശേരി അതിരൂപതാ മഹായോഗത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രസംഗിക്കുന്നു.
SHARE

ചങ്ങനാശേരി ∙ ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന ആഹ്വാനവുമായി ചങ്ങനാശേരി അതിരൂപതാ മഹായോഗം. ലഹരിക്കെതിരെ സർക്കാർ ആവിഷ്കരിച്ച പദ്ധതികളോടു സഹകരിക്കും. മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയവും ലഹരിക്കെതിരെയുള്ള പോരാട്ടവും പൂരകങ്ങളല്ല. ലഹരി മാഫിയയ്ക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും  പ്രഫ. ജെ.സി.മാടപ്പാട്ട് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

സിബിസിഐ വക്താവ്  വി.സി.സെബാസ്റ്റ്യൻ, ഫാ. ഡോ.സ്കറിയ കന്യാക്കോണിൽ, ആന്റണി ആറിൽച്ചിറ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ അമല, പിആർഒ ജോജി ചിറയിൽ, ഡോ. കുര്യാസ് കുമ്പളക്കുഴി, എഫ്സിസി മദർ ജനറൽ സിസ്റ്റർ ലിറ്റി എന്നിവർ പ്രസംഗിച്ചു.

ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപത നിയുക്ത സഹായ മെത്രാൻ ഫാ. ഡോ. തോമസ് പാടിയത്ത്, വികാരി ജനറൽ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}