ADVERTISEMENT

കോട്ടയം∙ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ശക്തിയും ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനം ഇന്നു കുമരകത്ത് ആരംഭിക്കും. രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാളാണ് ഷെർപ. ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്ത് അധ്യക്ഷത വഹിക്കും.

ജി 20 അംഗരാജ്യങ്ങൾ, 9 പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങൾ, യുഎൻ ഉൾപ്പെടെ രാജ്യാന്തര സംഘടനകൾ എന്നിവയിൽ നിന്നായി 120 പ്രതിനിധികളാണ് ഏപ്രിൽ 2 വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുക.  6 മുതൽ 9 വരെ ഡിഡബ്ല്യുജി(ഡവലപ്മെന്റൽ വർക്കിങ് ഗ്രൂപ്പ് ) യോഗവും നടക്കും.

500 ഉന്നത ഉദ്യോഗസ്ഥരാണ് എത്തിയത്.ഡിജിറ്റൽ അടിസ്ഥാന പൊതു സൗകര്യങ്ങൾ, ഹരിത വികസനം എന്നിവ സംബന്ധിച്ച രണ്ടു ഉന്നത യോഗങ്ങളാണ് ഇന്ന് ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ നടക്കുക. നാളെയും മറ്റന്നാളും ഷെർപ്പകളുടെ മാത്രം ഒത്തുചേരൽ കെടിഡിസിയിൽ നടക്കും. രണ്ടിന് ഓണാഘോഷവും സാംസ്കാരിക പരിപാടികളും. 3 പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരുമായി സംവാദവുമുണ്ട്.

നാലു ദിവസത്തെ സമ്മേളനത്തിൽ ജി 20യുടെ സാമ്പത്തിക വികസന മുൻഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും ചർച്ചയാകും. ഇവയോടുള്ള നയസമീപനവും  നടപടികളും തീരുമാനിക്കും. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ നേതാക്കൾ നടത്തുന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനരേഖ രൂപീകരണത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. ഷെർപ്പകളുടെ 13 പ്രവർത്തക സമിതികൾക്കു കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ സമ്മേളനം  ചർച്ച ചെയ്യും. ആദ്യ സമ്മേളനം നടന്നത്  രാജസ്ഥാനിലെ ഉദയ്പുരിലാണ്.

ജി 20 എന്നാൽ

ലോകത്തിലെ വികസിത,വികസ്വര രാജ്യങ്ങളുടെ 1999ൽ രൂപീകൃതമായ കൂട്ടായ്മയാണ് ജി 20. ലോക ജനസംഖ്യയുടെ 65% ഈ രാജ്യങ്ങളിലാണ്. ലോക ജിഡിപിയുടെ 85 ശതമാനത്തോളം കൈവശമുള്ളവരാണ് ഇവർ. അതുകൊണ്ടു തന്നെ ജി 20 ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാണ്. പേരിൽ ഇരുപതെങ്കിലും 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നതാണ് ജി 20.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com