ജില്ലാ കൃഷിത്തോട്ടത്തിലെ കെട്ടിടം ആർക്കും വേണ്ട

കുറവിലങ്ങാട് കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ 9 വർഷമായി  ഉപയോഗമില്ലാത്ത കെട്ടിടം.
കുറവിലങ്ങാട് കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ 9 വർഷമായി ഉപയോഗമില്ലാത്ത കെട്ടിടം.
SHARE

കുറവിലങ്ങാട് ∙ കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ 9 വർഷം മുൻപ് ഒരു കോടിയിലേറെ രൂപ മുടക്കി നിർമിച്ച കെട്ടിടം ആർക്കും വേണ്ടാത്ത അവസ്ഥയിൽ. വിത്ത് സംസ്കരണ കേന്ദ്രത്തിനായി നിർമിച്ച കെട്ടിടമാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. 1.25 കോടി രൂപ ആയിരുന്നു അന്നു മുടക്കിയത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു കൃഷി മന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാർ കെട്ടിടത്തിന്റെ കാര്യത്തിൽ ഇടപെട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല.  ലക്ഷക്കണക്കിനു രൂപയുടെ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. ഓരോ മണിക്കൂറിലും 2 ടൺ വിത്ത് സംസ്കരിക്കാൻ ശേഷി ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഇതുവരെ ഒരു വിത്ത് പോലും പുറത്തു വന്നിട്ടില്ല.

കെട്ടിട നിർമാണം പൂർത്തിയായപ്പോൾ ഇവിടേക്ക് വൈദ്യുതി കണക്‌ഷൻ ലഭിച്ചിരുന്നുവെങ്കിലും നിരക്ക് അടയ്ക്കാത്തതിനാൽ വിഛേദിച്ചു. കൃഷിത്തോട്ടത്തിൽ ഉദ്യോഗസ്ഥർക്കായി നിർമിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങളും ഉപയോഗശൂന്യം. പലതും പൂർണമായി തകർന്നു. ചിലത് അസ്ഥികൂടം പോലെ ബാക്കി നിൽക്കുന്നു. സർക്കാർ ഭൂമിയിലെ കെട്ടിടം ആയതിനാൽ പൊളിച്ചു നീക്കാൻ നടപടികൾ ഒട്ടേറെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS