ADVERTISEMENT

തലയോലപ്പറമ്പ് ∙ ഡിവൈഎഫ്ഐ തലയോലപ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ 2 ജീവനക്കാരികൾ പണയ ഉരുപ്പടികളിൽ കൃത്രിമം കാട്ടി 42.72 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ, തട്ടിയെടുത്ത പണം എവിടെയെന്നു കണ്ടെത്താനാകാതെ പൊലീസ്. ഡിവൈഎഫ്ഐ നേതാവ് തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവി പ്രജിത് (35) എന്നിവരാണു തട്ടിപ്പു നടത്തിയത്.

ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൃഷ്ണേന്ദുവിന്റെ ഭർത്താവ് അനന്തു ഉണ്ണിയുടെ അക്കൗണ്ട് വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചെങ്കിലും ആ അക്കൗണ്ടുകളിൽ ചെറിയ തുക മാത്രമേ നിക്ഷേപമായുള്ളൂവെന്നു പൊലീസ് പറയുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം എന്തു ചെയ്തെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഇവരുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളവരെ ഇന്നലെയും ചോദ്യം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT