ADVERTISEMENT

ചങ്ങനാശേരി ∙ ‘ഓട്ടോക്കൂട്ടത്തിനിടയിൽ ഗാന്ധിജി’. പെരുന്ന സ്വദേശി ആർട്ടിസ്റ്റ് മഞ്ജീഷ് മോഹൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒരുക്കിയ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു.ഗാന്ധിജിയുടെ ഓർമകൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വ്യത്യസ്തമായ മാർഗങ്ങൾ തേടിയുള്ള അന്വേഷണമാണ് കലാസൃഷ്ടിയുടെ പിറവിയിലേക്ക് എത്തിയത്. സാധാരണക്കാരുടെ വാഹനമായി അറിയപ്പെടുന്ന ഓട്ടോറിക്ഷകളാണു കലാസൃഷ്ടിക്കായി തിരഞ്ഞെടുത്തത്.

ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 9 x 5 അടി വലുപ്പമുള്ള 15 ഫ്രെയിമുകൾ നിർമിക്കുകയാണ് ആദ്യം ചെയ്തത്. ഇവയിൽ ഒരടി അകലത്തിൽ കറുത്ത നൈലോൺ നൂലുകൾ വലിച്ചു കെട്ടി. ഗാന്ധിജിയുടെ രൂപം വെട്ടിയെടുത്ത കൊറഗേറ്റഡ് ഷീറ്റുകൾ ഇവയിൽ ഉറപ്പിച്ചു. ഫ്രെയിമുകൾ ഓരോ ഓട്ടോറിക്ഷകളുടെയും മുകളിൽ സ്ഥാപിച്ചു. കൃത്യമായ അകലത്തിൽ ഓരോ ഓട്ടോറിക്ഷകളും നിർത്തിയിട്ടതോടെ ഇവയുടെ മുകളിൽ ഗാന്ധിയുടെ വലിയ ചിത്രം തെളിഞ്ഞു. 

ആർട്ടിസ്റ്റ് മഞ്ജീഷ് മോഹനും (ഇടത്ത് നിന്ന് രണ്ടാമത്) സുഹൃത്തുക്കളും ഓട്ടോറിക്ഷ തൊഴിലാളികൾക്കൊപ്പം. ഓട്ടോറിക്ഷകൾക്കു മുകളിൽ ഒരുക്കിയ ഗാന്ധിജിയുടെ ചിത്രമാണു പിന്നിൽ.
ആർട്ടിസ്റ്റ് മഞ്ജീഷ് മോഹനും (ഇടത്ത് നിന്ന് രണ്ടാമത്) സുഹൃത്തുക്കളും ഓട്ടോറിക്ഷ തൊഴിലാളികൾക്കൊപ്പം. ഓട്ടോറിക്ഷകൾക്കു മുകളിൽ ഒരുക്കിയ ഗാന്ധിജിയുടെ ചിത്രമാണു പിന്നിൽ.

സ്പോഞ്ചിൽ നിറം മുക്കി വേഗത്തിൽ വരച്ചെടുത്ത ഗാന്ധിജിയുടെ ചിത്രം, ഗാന്ധി ശിൽപം, തകിടുകൾ മുറിച്ചെടുത്തു നിരത്തി വച്ച് അകലെ നിന്നു നോക്കുമ്പോൾ ഗാന്ധി ചിത്രം കാണുന്ന വിധത്തിലുള്ള ഇൻസ്റ്റലേഷൻ, 32,632 കുപ്പിയടപ്പുകൾ അടുക്കി വച്ചു ഗാന്ധി ചിത്രം, 2,000 സ്ക്വയർ ഫീറ്റിൽ 50 അടി ഉയരത്തിൽ ഒരുക്കിയ ഗാന്ധി ചിത്രം തുടങ്ങി മുൻപും ഗാന്ധിജയന്തി ദിനങ്ങളിൽ വ്യത്യസ്തമായ ആശയങ്ങൾ മഞ്ജീഷ് മോഹൻ ആവിഷ്കരിച്ചിട്ടുണ്ട്. ഫൊട്ടോഗ്രഫർമാരായ സുജിത് പത്മാസ്, മാർട്ടിൻ ജോസഫ്, രാഹുൽ എന്നിവരും ഇത്തവണത്തെ കലാസൃഷ്ടി യാഥാർഥ്യമാക്കാൻ മ‍ഞ്ജീഷ് മോഹന് ഒപ്പം ഉണ്ടായിരുന്നു.  ഗാന്ധി രൂപം നിർമിച്ചതിന്റെ വിഡിയോ യു ട്യൂബിൽ പങ്കുവച്ചിട്ടുണ്ട്.

English Summary: Discover the Stunning Artwork Celebrating Gandhi's Legacy in Changanassery
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT