ADVERTISEMENT

ചങ്ങനാശേരി ∙ രാത്രി തോട്ടിലെ പോളയ്ക്കിടയിൽ കണ്ട വെളിച്ചം നാടിനെ മുൾമുനയിലാക്കി. മൊബൈൽ വെളിച്ചമാണെന്നും തോട്ടിലേക്ക് ആരോ മുങ്ങിപ്പോയെന്നുമുള്ള ഊഹാപോഹങ്ങൾക്കിടെ നടത്തിയ തിരച്ചിലിന്റെ അപ്രതീക്ഷിത ട്വിസ്റ്റിൽ നാട്ടുകാർക്കും പൊലീസിനും അഗ്നിരക്ഷാ സേനയ്ക്കും കൂട്ടച്ചിരി. ഇന്നലെ രാത്രി 9ന് ആസ്മാപാലത്തിനു സമീപമാണ് നാടകീയ രംഗങ്ങൾ. പ്രദേശത്തു കൂടി പോയവരാണ് തോട്ടിലെ പോളക്കൂട്ടങ്ങൾക്കിടയിൽ മൊബൈലിലെ പോലെ വെളിച്ചം മിന്നിക്കത്തുന്നതു ശ്രദ്ധിച്ചത്.  ഉടനെ വിവരം പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ചങ്ങനാശേരി അഗ്നിരക്ഷാസേനാംഗങ്ങൾ പോള വകഞ്ഞു മാറ്റി വെളിച്ചം ലക്ഷ്യമാക്കി തോട്ടിലൂടെ നീങ്ങി. ഒടുവിൽ വെളിച്ചത്തിന് അടുത്തെത്തിയപ്പോഴാണ് സംഭവമറിയുന്നത്. റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന എൽഇഡി ലൈറ്റാണ് പോളയ്ക്കിടയിൽ തെളിഞ്ഞു കിടക്കുന്നത്.

English Summary:

Rechargeable LED light sparked a dramatic search in Changanassery after villagers spotted a mysterious light in a canal. The incident, involving police and fire services, ended with the discovery of a simple LED light, much to everyone's amusement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com