ADVERTISEMENT

ഈരാറ്റുപേട്ട ∙ വേനൽമഴ പെയ്തതോടെ മീനച്ചിലാറ്റിൽ മാലിന്യ നിക്ഷേപം വർധിക്കുന്നു. മഴ പെയ്തതോടെ ആറിനു തീരത്തു കിടന്നിരുന്ന മാലിന്യം മുഴുവൻ ഒഴുകി സമീപത്തുള്ള തടയണകളിൽ അടിഞ്ഞു കൂടുകയാണ്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ തടവനാൽ തടയണയിൽ പ്ലാസ്റ്റിക് മാലിന്യവും ഡയപ്പറും അടിഞ്ഞുകൂടിയിരുന്നു. ഇത്തവണയും  മാറ്റമില്ല. ഹരിതകർമസേനയുടെ പ്രവർത്തനവും ഉറവിട മാലിന്യ സംസ്കരണത്തിനായി പദ്ധതികളും നടപ്പാക്കിയെങ്കിലും അതൊന്നും ഫലവത്തായില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയെടുക്കാൻ നഗരസഭാ അധികൃതരോ ആരോഗ്യ വിഭാഗമോ തയാറായിട്ടില്ല. വേനൽ കടുത്തതോടെ ജലക്ഷാമവും രൂക്ഷമായി. തോടുകളും പുഴയുടെ ഭൂരിഭാഗവും വറ്റി. തടയണയോടു ചേർന്നു മാത്രമാണ് അൽപം വെള്ളമുള്ളത്. ഈ വെള്ളത്തിൽ നിറച്ചും മാലിന്യവുമാണ്. ഈ വെള്ളമാണ് പമ്പു ചെയ്ത് വിതരണം ചെയ്യുന്നത്. ജലസേചന പദ്ധതികൾ ഏറെയും പ്രവർത്തിക്കുന്നത് തടയണകളിലെ വെള്ളം ഉപയോഗിച്ചാണ്. ഇത്തരത്തിൽ മലിനജലം പമ്പ് ചെയ്തു വിതരണം ചെയ്താലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നുമില്ല.

പുഴയോടു ചേർന്നു പ്രവർത്തിക്കുന്ന പല ലോഡ്ജുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരത്തെ ആരോഗ്യ വകുപ്പ് നോട്ടിസ് നൽകിയിട്ടുള്ളതാണ്. നഗരസഭ ഹരിതകർമ സേനയ്ക്ക് മാലിന്യ സംവരണത്തിന് നൽകിയ സ്ഥലവും ഇവിടെ ഇട്ടിരിക്കുന്ന പക്ഷികളും തെരുവുനായ്ക്കളും മാലിന്യം കൊത്തി നിരത്തുന്നതും ഇവ പുഴയിലേക്കു വീഴുന്നതും പതിവാണ്. ലോഡ്ജുകളിൽ താമസിക്കുന്നവർ ഏറെയും അതിഥി തൊഴിലാളികളാണ്. ഇവിടെ കൃത്യമായ മാലിന്യ സംസ്കരണം നടത്തുന്നുണ്ടോയെന്നു മാലിന്യം ആറ്റിലേക്ക് ഒഴുക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

English Summary:

Meenachil River pollution continues to be a problem in Erattupetta after recent rains washed accumulated waste into local check dams. This recurring issue highlights the need for improved waste management practices in the area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com