ADVERTISEMENT

കുറവിലങ്ങാട് ∙ ആഴ്ചയിൽ നാലും അഞ്ചും വാഹനാപകടങ്ങൾ. ഓരോ മാസവും ഇടിച്ചു തകർക്കുന്നത് ഒട്ടേറെ വൈദ്യുതത്തൂണുകൾ. എംസി റോഡിൽ കോഴാ മുതൽ മോനിപ്പള്ളി വരെയുള്ള അവസ്ഥയാണിത്. ഈ ഭാഗത്തു മിക്ക സ്ഥലത്തും റോഡ് സുരക്ഷാ സംവിധാനങ്ങളില്ല.

കുര്യനാട് ജംക്‌ഷനു സമീപമുള്ള അപകടസാധ്യതാ മേഖല.
കുര്യനാട് ജംക്‌ഷനു സമീപമുള്ള അപകടസാധ്യതാ മേഖല.

കോഴാ ജംക്‌ഷൻ കഴിഞ്ഞാൽ മോനിപ്പള്ളി വരെ നിരപ്പ് റോഡാണ്. ഇതിനാൽ വാഹന ഡ്രൈവർമാർ വേഗം വർധിപ്പിക്കുന്നു. കോഴാ മുതൽ ചീങ്കല്ലേൽ വരെ ഒട്ടേറെ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ തോടുണ്ട്. പക്ഷേ വാഹനങ്ങൾ തോട്ടിൽ വീഴുന്നത് തടയാൻ ക്രാഷ് ബാരിയറില്ല. കോഴാ ബ്ലോക്ക് ഓഫിസിനു സമീപത്തു മുതൽ കുര്യനാട് പുല്ലുവെട്ടം കവല വരെ പല സ്ഥലത്തും വാഹനം നിയന്ത്രണം വിട്ടു വശങ്ങളിലേക്കു മറിയുന്നത് പതിവാണ്. ചില സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.

വട്ടംകുഴി വളവ്, കുര്യനാട്,ചീങ്കല്ലേൽ എന്നിവിടങ്ങളിലും അപകടസാധ്യത ഓരോ ദിവസവും വർധിക്കുകയാണ്. മോനിപ്പള്ളി മുക്കട ജംക്‌ഷൻ മറ്റൊരു അപകട മേഖലയാണ്. ഇവിടെ ഉഴവൂർ റോഡിലേക്കു തിരിയുന്നത് എളുപ്പമല്ല. ഉഴവൂർ റോഡിൽ നിന്ന് എംസി റോഡിലേക്കുള്ള പ്രവേശനവും അപകടസാധ്യത നിറഞ്ഞതാണ്.

എംസി റോഡിൽ കോഴാ ബ്ലോക്ക് ഓഫിസിനു സമീപമുള്ള അപകട സാധ്യതാ മേഖല.
എംസി റോഡിൽ കോഴാ ബ്ലോക്ക് ഓഫിസിനു സമീപമുള്ള അപകട സാധ്യതാ മേഖല.

വാഹനങ്ങൾ മുക്കട ജ‌ംക്‌ഷനിൽ തിരിയാനായി എംസി റോഡിലേക്കു കുറച്ചു കയറണം. മോനിപ്പള്ളി ടൗണിൽ കൊള്ളിവളവ് കഴിഞ്ഞു കുത്തനെയുള്ള ഇറക്കത്തിലൂടെ ടൗണിലേക്ക് എത്തുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനമില്ല. മാസത്തിൽ നാലും അഞ്ചും അപകടങ്ങൾ ഇവിടെയുണ്ടാകുന്നു. കൂത്താട്ടുകുളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഇലഞ്ഞി റോഡിലേക്കു തിരിയുമ്പോഴും അപകടസാധ്യത കൂടുതലാണ്.

English Summary:

Frequent road accidents plague the MC Road in Kuruvilangad. The stretch between Kozha and Monippally lacks adequate safety measures leading to numerous vehicle crashes and damaged infrastructure.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com