ADVERTISEMENT

മുണ്ടക്കയം ∙ 2018ൽ മലയോര ജനതയെ ഞെട്ടിച്ചും 2021ൽ വിറപ്പിച്ചും എത്തി സർവ നാശം വിതച്ച പ്രളയം ബാക്കി വച്ചൊരു ചോദ്യമുണ്ട് ‘ പ്രളയത്തിനു മേൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?’എന്ന്, അന്ന് നഷ്ടങ്ങളുടെ തീരത്ത് മൗനമായി നിന്ന മലയോര നിവാസികൾ ഇനി പറയും ‘പ്രളയം വരട്ടെ കാണിച്ചുകൊടുക്കാം’. ഇത് വെറും പറച്ചിൽ അല്ല സംഭവങ്ങളുടെ പാഠങ്ങളിൽനിന്നു പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കി മുൻകരുതൽ സ്വീകരിച്ചതിന്റെ ആത്മവിശ്വാസം ഇപ്പോഴുണ്ട്. അതിനായി ഇന്നലെ നടത്തിയ മോക്ഡ്രിൽ ശരിക്കും ഒരു സംഭവം തന്നെയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

രാവിലെ 8 മണിയോടെ മുണ്ടക്കയം പഞ്ചായത്തിന്റെ നാലാം വാർഡിൽ മൈക്ക് അനൗൺസ്മെന്റ് ഉണ്ടായി പ്രളയ വെള്ളപ്പൊക്ക സാധ്യത മുന്നിൽക്കണ്ട് മണിമലയാറിന്റെ തീരത്തുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന നിർദേശത്തോടെയായിരുന്നു തുടക്കം. ഫയർ ഫോഴ്സ്, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്, പൊലീസ് തുടങ്ങിയവർ സ്ഥലത്ത് എത്തി ആളുകളെ വാഹനങ്ങളിൽ കയറ്റി സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിൽ ഒരുക്കിയ ക്യാംപിലേക്ക് മാറ്റുകയും ചെയ്തു. ഒട്ടേറെ ആളുകളാണ് മോക്ഡ്രിൽ കാണാൻ എത്തിയത്.

ചിലരെങ്കിലും സംഭവിക്കുന്നതെന്തെന്ന് അറിയാതെ ആശങ്കയിലായി. എന്തായാലും ഒരു ദുരന്തമുണ്ടായാൽ തങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഉന്നത ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാരെ വരെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയും അതു പരിശീലിപ്പിക്കുകയും വഴി മുൻകരുതൽ എത്രത്തോളം ശക്തമാക്കാൻ കഴിയും എന്നതാണ് മോക്ഡ്രിൽ കൊണ്ട് ലക്ഷ്യമിട്ടത്. തഹസിൽദാർ ജോസുകുട്ടി, പൊലീസ് എസ്എച്ച്ഒ എം.ആർ.രാകേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Mundakayam flood preparedness is now a community priority following devastating floods. Lessons learned from past disasters have empowered residents to proactively mitigate future flood risks.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com