ADVERTISEMENT

കോട്ടയം ∙ കേരള പൊലീസിനു കരസേന സൗജന്യമായി അനുവദിച്ച 5000 എസ്എൽആർ (സെൽഫ് ലോഡിങ് റൈഫിൾസ്) തോക്കുകളുമായി സംഘം പുറപ്പെട്ടു. 17നോ 18നോ തിരുവനന്തപുരത്ത് എത്തും. പട്ടാളം ഉപയോഗിച്ച തോക്കുകൾ ജബൽപുരിലെ കേന്ദ്ര ആയുധ ഡിപ്പോയിൽ നിന്ന് 250 തടിപ്പെട്ടികളിലാക്കിയാണു കൊണ്ടുവരുന്നത്. ഇവ കൊണ്ടുവരാൻ മതിയായ വാഹനസൗകര്യമില്ലാതെ പൊലീസ് സംഘം അവിടെ തങ്ങുകയായിരുന്നു.  പുണെ ആയുധ ഫാക്ടറിയിൽ നിന്നു വെടിയുണ്ട കൊണ്ടുവരാൻ പോയ മറ്റൊരു സംഘത്തിന്റെ വാഹനം കൂടി ലഭിച്ചതോടെയാണ് ഇപ്പോൾ കൊണ്ടുവരാൻ സാധിച്ചത്. 

3 ലോറിയും ഒരു കണ്ടെയ്നറുമായി ആർമർ വിഭാഗം ഇൻസ്പെക്ടർ, 3 സബ് ഇൻസ്പെക്ടർമാർ, 4 ഹെഡ് കോൺസ്റ്റബിൾമാർ, 7 പൊലീസുകാർ എന്നിവരും ഇവർക്കു സംരക്ഷണമൊരുക്കുന്ന പൊലീസും ഉൾപ്പെടെ 42 പേരാണു ജബൽപുരിലെ സംഘത്തിലുള്ളത്. പുണെ സംഘത്തിൽ 25 പേരും വാഹനവുമാണുള്ളത്. വാഹനസൗകര്യമില്ലെന്നു പൊലീസ് ആസ്ഥാനത്തും ആംഡ് ബറ്റാലിയൻ ആസ്ഥാനത്തും അറിയിച്ചിട്ടും നടപടികൾ ഇല്ലാതിരുന്നതു രണ്ടാഴ്ച മുൻപു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary:

Self Loading Rifles bolster Kerala Police: The Kerala Police received 5000 Self Loading Rifles (SLRs) from the Indian Army, transported from Jabalpur and are expected to arrive in Thiruvananthapuram soon. These previously used rifles were delivered in 250 wooden crates.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com