ADVERTISEMENT

കോട്ടയം ∙ പെരുമഴയും വെള്ളപ്പൊക്കവും വലച്ച കഴി‍ഞ്ഞയാഴ്ച മീനച്ചിലാറ്റിലൂടെ ഒഴുകിപ്പോയ അധികജലം മലമ്പുഴ ഡാമിലെ ഉപയോഗയോഗ്യമായ ജലത്തിന്റെ രണ്ടര ഇരട്ടി. മറ്റൊരു കണക്കു പറഞ്ഞാൽ മീനച്ചിലാറ്റിലൂടെ ഒഴുകിയ വെള്ളം കൊല്ലം ജില്ലയിലെ കല്ലട ഡാമിലെ ഉപയോഗ യോഗ്യമായ വെള്ളത്തെക്കാളും കൂടുതലാണ്. മണിമലയാറ്റിലൂടെ മലമ്പുഴ ഡാമിൽ ഉപയോഗ യോഗ്യമായ അത്ര വെള്ളവും ഒഴുകി. ഇറിഗേഷൻ വകുപ്പിന്റെ ഭാഗമായ ജില്ലാ ഹൈഡ്രോളജി വിഭാഗം  മഴ കനത്ത മേയ് 24 മുതൽ 31 വരെ  രേഖപ്പെടുത്തിയ കണക്കുകളാണിത്. ആറ്റിൽ മേയ് 24 ലെ നിരപ്പിനു മുകളിൽ അധികമായി ഒഴുകിയ വെള്ളത്തിന്റെ കണക്ക്.

മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ.  ചിത്രം: മനോരമ
മലമ്പുഴ അണക്കെട്ട് (ഫയൽ ചിത്രം)

കിഴക്ക് പെയ്താൽ പടിഞ്ഞാറ് മുങ്ങും 
കിഴക്കൻ മേഖലയിൽ ശക്തമായ മഴ പെയ്താൽ പടിഞ്ഞാറൻ മേഖല മുങ്ങുമെന്ന സ്ഥിതിയിൽ കോട്ടയം. മേയ് 26നും 27നുമായി 217 മില്ലിമീറ്റർ മഴയാണ് മീനച്ചിലാറിന്റെ കിഴക്കൻ മേഖലയായ തീക്കോയിയിൽ രേഖപ്പെടുത്തിയത്. ഈരാറ്റുപേട്ടയിൽ ഈ ദിവസങ്ങളിൽ 216 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി തീക്കോയി മുതൽ കുമരകം വരെയുള്ള മേഖലകളിൽ വെള്ളപ്പൊക്കമുണ്ടായി. 

English Summary:

Kottayam floods, caused by unprecedented rainfall, saw the Meenachil River swell with water exceeding the capacity of major dams. Heavy rains in the eastern region led to widespread flooding in the Kottayam district, affecting areas like Kumarakom.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com