ADVERTISEMENT

കോഴിക്കോട് ∙ പുതിയ വീട്ടിലേക്കു വലതുകാൽ വച്ചു കയറും മുൻപു വിധി ആ സ്വപ്നം തട്ടിമാറ്റി; ഇന്ദുലക്ഷ്മിയുടെയും രഞ്ജിത്കുമാറിന്റെയും ഇളയമകൻ വൈഷ്ണവിന്റെയും മരണം വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണു മൊകവൂരിലെ നാട്ടുകാരും ബന്ധുക്കളും. കുണ്ടൂപ്പറമ്പ് മൊകവൂർ‍ കാമ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് ഇന്ദുലക്ഷ്മിയുടെ പുതിയോട്ടുകളത്തിൽ വീട്. ഈ വീടിനോടു ചേർന്ന പറമ്പിലാണു രഞ്ജിത്കുമാറും ഇന്ദുലക്ഷ്മിയും പുതിയ ഇരുനില വീടു പണിയുന്നത്. ഇനി പെയിന്റിങ് മാത്രമാണ് ബാക്കി.

ഇന്ദുലക്ഷ്മിയുടെ വീട്ടിൽ അച്ഛൻ പീതാംബരൻ‍ നായരും അമ്മ രാഗലതയുമാണുള്ളത്. ഇന്ദുലക്ഷ്മിയുടെ സഹോദരി ചിത്രലക്ഷ്മി മാളിക്കടവ് എംഎസ്എസ് സ്കൂളിലെ അധ്യാപികയാണ്. രഞ്ജിത്‌കുമാർ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വെസ്റ്റ്ഹിൽ ടെക്നിക്കൽ സ്കൂളിലും ദേവഗിരി കോളജിലുമാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ എൻജിനീയർ ആയിരുന്നു. ആഴ്ചകൾ മുൻപ് കോഴിക്കോട് കേന്ദ്രീകരിച്ചു സ്റ്റാർട്ടപ് സംരംഭം തുടങ്ങിയിരുന്നു. 

വിവാഹവാർഷികത്തിന് പിന്നാലെ മരണം

രഞ്ജിത്കുമാറും ഇന്ദുലക്ഷ്മിയും മരണത്തിലേക്കു യാത്രയായതു വിവാഹവാർഷികം ആഘോഷിച്ച ശേഷം. ഇവരുടെ വിവാഹവാർഷികം ജനുവരി 16ന് ആയിരുന്നു. കേക്ക് മുറിച്ചു വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ ഇരുവരും സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com