കാർ മോഷ്ടിച്ചു വിറ്റു; 18 വർഷത്തിനു ശേഷം പ്രതി പിടിയിൽ
Mail This Article
×
കോഴിക്കോട്∙ വാഹനം മോഷ്ടിച്ചു പൊളിച്ചു വിൽക്കുന്ന സംഘത്തിലെ പ്രതിയെ 18 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. തിരുവനന്തപുരം സ്വദേശി വി.എ.അനിലിനെയാണു ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മെഡിക്കൽ കോളജിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച ശേഷം അനി ഉൾപ്പെട്ട സംഘം പൊളിച്ചു വിൽക്കുകയായിരുന്നു.
ഈ കേസിൽ 2 പേരെ കൂടി ഇനി പിടികൂടാനുണ്ട്. ക്രൈംബ്രാഞ്ച് സൂപ്രണ്ട് പി.വിക്രമനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എം.കെ.കീർത്തി ബാബുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എസ്ഐമാരായ പ്രകാശ് മണികണ്ഠൻ, സി.പ്രദീപൻ, എഎസ്ഐ ഹരിദാസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.എസ്.സജു, കെ.ഷിജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.