ADVERTISEMENT

കോഴിക്കോട് ∙ 13 വർഷം മുൻപ് നടക്കാവിൽ നിന്നു കാൽ ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയ കച്ചവടക്കാരന്റെ 14,000 രൂപ നഗരത്തിൽ നടക്കാവിലേക്കുള്ള ബസ് യാത്രക്കിടയിൽ മോഷ്ടിച്ചു. ഉത്തർപ്രദേശ് ലക്നൗ സ്വദേശി സഞ്ജയ് വർമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം.

തിരുവനന്തപുരത്തെത്തിയ സഞ്ജയ് ട്രെയിൻമാർഗം രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്താൻ റെയിൽവേയിൽ നിന്നും 'ഫാന്റസി' ബസിൽ കയറി. എന്നാൽ വഴിയിൽ ടിക്കറ്റിനു പണം എടുക്കാൻ ബാഗ് തുറന്നപ്പോൾ 14,000 രൂപ കാണാതായി. കണ്ടക്ടറെ അറിയിച്ചതിനെ തുടർന്നു ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കു കയറ്റി.

മുഴുവൻ യാത്രക്കാരെയും ബസും പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട പണം ലഭിച്ചില്ല. ഇയാളുടെ പരാതിയിൽ വീണ്ടും മറ്റൊരു കേസും പൊലീസ് എടുത്തു. 2010 ൽ സഞ്ജയ് കച്ചവടവുമായി പരിചയപ്പെട്ട നടക്കാവിലുള്ള യുവാവ് 24,000 രൂപ തട്ടിപ്പറിച്ചെന്ന പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ 13 വർഷം പിന്നിട്ടിട്ടും നടപടിയോ മറുപടിയോ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാൾ തിരുവനന്തപുരത്തെത്തിയപ്പോൾ കോഴിക്കോട്ടേക്കു വണ്ടി കയറിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com