ADVERTISEMENT

കോഴിക്കോട്∙ അപകടത്തിൽ പരുക്കേറ്റ് മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം. പാലക്കാട് അട്ടപ്പാടി പോത്തുപ്പാടി  മുരുകന്റെ (60) മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. സ്കൂട്ടറിൽ നിന്നു വീണു തലയ്ക്കു പരുക്കേറ്റ നിലയിൽ 17ന് രാത്രി 11.30നാണ് മുരുകനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അബോധാവസ്ഥയിലായിരുന്ന മുരുകൻ െവന്റിലേറ്റർ ഐസിയുവിലായിരുന്നു. 25ന് രാവിലെ മരിച്ചു. ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് മൃതദേഹത്തിന്റെ കഴുത്തിന് പിന്നിലെ മുറിവിൽ പുഴുവരിച്ചതു കണ്ടതെന്ന് മകൻ എം.സുരേഷ് പറഞ്ഞു. സംഭവത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷനു പരാതി നൽകും. അതേ സമയം രോഗിക്ക് മികച്ച ചികിത്സയാണ് നൽകിയതെന്നും ബന്ധുക്കൾ ആരോപിക്കുന്ന തരത്തിലുള്ള മുറിവ്  ശരീരത്തിൽ ഇല്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com