ADVERTISEMENT

ഓമശ്ശേരി∙ പട്ടാപ്പകൽ  കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.  വൈകിട്ട് 5.15നാണ് സംഭവം. മുയൽവീട്ടിൽ അജീഷ് ഖാന്റെ ഉടമസ്ഥതയിലുളള താഴെ ഓമശ്ശേരിയിലെ ടൂൾ മാർട്ട് എന്ന പണിയായുധങ്ങൾ വിൽക്കുന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. പന്നി കടയിലേക്ക് കയറുമ്പോൾ അജീഷ് ഖാൻ കടയിലുണ്ടായിരുന്നു. കാഷ് കൗണ്ടറിനു മുകളിലൂടെ ചാടി രക്ഷപ്പെട്ട കടയുടമ പെട്ടെന്നുതന്നെ കടയുടെ ഷട്ടർ താഴ്ത്തി. ഇതോടെ പന്നി കടയ്ക്കുള്ളിൽ അകപ്പെട്ടു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതോടെ താമരശ്ശേരി ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെടുകയും പന്നിയെ കൊല്ലാൻ എംപാനൽ ഷൂട്ടറെ നിയോഗിക്കുകയും ചെയ്തു. 

സ്ഥലത്തെത്തിയ  പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുൽ നാസറിന്റെ അനുമതിയോടെ ഫോറസ്റ്റ് എംപാനൽ ഷൂട്ടർ തങ്കച്ചൻ കുന്നുംപുറത്ത് കടയ്ക്കുള്ളിൽ പന്നിയെ വെടിവച്ചുകൊന്നു. ഷട്ന്റെടറി കുറച്ചു ഭാഗം ഉയർത്തി പന്നിയെ വെടിവയ്ക്കുകയായിരുന്നു. ബസ് സ്റ്റാൻഡിനു പിൻവശത്തുള്ള ഗ്രൗണ്ടിൽ പന്നിയെ സംസ്‌കരിച്ചു. മാസങ്ങൾക്കു മുൻപ് ഓമശ്ശേരി അങ്ങാടിയിൽ പകൽ സമയത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വഴിയാത്രക്കാരനു പരുക്കേറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com