കക്കാട് കടവിൽ 1.25 കോടി രൂപ ചെലവഴിച്ചുള്ള തൂക്കുപാലം യാഥാർഥ്യമായി; കീകി താത്തയുടെ തോണിക്കടത്ത് ഓർമയിലേക്ക്
Mail This Article
×
മുക്കം ∙ കീകി താത്തയുടെ (സുലൈഖ) തോണിക്കടത്ത് യാത്ര ഇനി ഓർമയാകും ! കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ 1.25 കോടി രൂപ ചെലവഴിച്ചുള്ള തൂക്കുപാലം യാഥാർഥ്യമായതോടെ കക്കാട് കുണ്ടുംകടവിലെ തോണി യാത്രയ്ക്ക് അറുതിയാകുന്നത്. കാരശ്ശേരി പഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തെയും ബന്ധിപ്പിച്ചുള്ളതാണു തൂക്കുപാലം.
വർഷങ്ങളോളം കക്കാട് കുണ്ടുംകടവിൽ കടത്ത് നടത്തിയിരുന്നത് ആമിനയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്തും ആമിന കടവിൽ തോണിയുമായി ആളുകളെ കാത്തിരിക്കുക പതിവായിരുന്നു. ഉപജീവനത്തിനപ്പുറം ഒരു സേവനമായിട്ടായിരുന്നു തോണി കടത്ത്. അവരുടെ മരണ ശേഷം ആമിനയുടെ മരുമകൾ കീകി താത്തയും തോണി കടത്ത് നടത്തി. ഏതായാലും കക്കാട് കുണ്ടുംകടവിലെ തോണി യാത്രകൾ ഇനി മധുരമായ ഓർമകൾ മാത്രമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.