ADVERTISEMENT

നാദാപുരം(കോഴിക്കോട്)∙ ഖത്തറിൽ നിന്നെത്തി കാണാതായ ഇയ്യങ്കോട്ടു താമസിക്കുന്ന ചാലപ്രം സ്വദേശി ചക്കരക്കണ്ടി അനസും(28) തിരികെയെത്തി. സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തിലായിരുന്നു അനസിന്റെ തിരോധാനവും. ഈമാസം 6നാണ് ‍മാതാവ് സുലൈഖ നൽകിയ പരാതി പ്രകാരം പൊലീസ് കേസെടുത്തത്.  ഇന്നലെ കുടുംബ സമേതമാണ്  അനസിനെ പൊലീസ് കണ്ടെത്തിയത്. ഡൽഹിയിലായിരുന്നുവെന്നും ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും അനസ് മൊഴി നൽകിയതിനെ തുടർന്ന് മജിസ്ട്രേട്ട് പി.എം.അബ്ദുൽ ജലീൽ സ്വന്തം ഇഷ്ടത്തിനു വിട്ടു.

ജുലൈ 20നാണ് അനസ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. അനസിനെ തേടി അജ്‍ഞാതർ വീട്ടിൽ വന്നതും ഖത്തറിൽനിന്നു കൊണ്ടുവന്ന സാധനം തിരികെ കിട്ടിയില്ലെന്നു പറഞ്ഞതുമാണ്  സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു. കടബാധ്യതയുള്ളതിനാൽ മാറി നിൽക്കുകയായിരുന്നെന്ന് അനസ് വെളിപ്പെടുത്തിയതായി പൊലീസ് ഇൻസ്പെക്ടർ ഇ.വി.ഫായിസലി അറിയിച്ചു. വളയം മാമുണ്ടേരി സ്വദേശി റിജേഷിനെയും(30) സമാനമായ രീതിയിൽ കാണാതാവുകയും പിന്നീട് സ്വയം തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com