ADVERTISEMENT

കോഴിക്കോട്∙ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി സർവീസ് തുടങ്ങാൻ വൈകും. ഈ ആഴ്ച മുതൽ ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ ഉൾനാടൻ പ്രദേശത്ത് ഗ്രാമവണ്ടി ഓടിത്തുടങ്ങുമെന്നാണ് മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

ബസ് രൂപമാറ്റം വരുത്തുന്ന പണി പൂർത്തിയാകാത്തതാണ് വൈകാൻ കാരണം. സർവീസിനു ഡീസൽ ഒഴികെയുള്ള ചെലവുകൾ കെഎസ്ആർടിസി വഹിക്കുമെന്നും ബസ് ആവശ്യപ്പെട്ടാൽ 2 ദിവസം കൊണ്ടു അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം പാറശാലയിൽ ഗ്രാമവണ്ടി പരീക്ഷണ അടിസ്ഥാനത്തിൽ ഓടിയിരുന്നു.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഇതുവരെ കെഎസ്ആർടിസി എത്തിപ്പെടാത്ത ഉൾനാടൻ ഗ്രാമങ്ങളിൽ ബസ് സർവീസ് നടത്താനാണ് പദ്ധതി. ബസിൽ പരസ്യം ചെയ്തു കിട്ടുന്ന തുക തദ്ദേശ സ്ഥാപനങ്ങൾക്കു ഡീസൽ ചെലവിനായി ഉപയോഗിക്കാമെന്നു മന്ത്രി അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com