വരുന്നു, ലോകനാർക്കാവിൽ തീർഥാടകർക്ക് വിശ്രമകേന്ദ്രം
Mail This Article
×
വടകര ∙ ലോകനാർക്കാവ് തീർഥാടന ടൂറിസം വികസന പദ്ധതിയിൽ കളരിക്കു പുറമേ തീർഥാടകർക്കു വിശ്രമ സൗകര്യവും ഒരുക്കുന്നു. 4.50 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ 14 അതിഥി മുറികൾ, 11 കിടക്കയുള്ള ഡോർമിട്രി എന്നിവയുമുണ്ടാകും. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. കിഫ്ബിയുടെ 3.74 കോടി രൂപയുടെ പണി പുരോഗതിയിലാണ്.
തന്ത്രി മഠം, ഊട്ടുപുര, വിഷ്ണു ക്ഷേത്രത്തിനു ചുറ്റും കല്ല് പതിക്കൽ, വലിയ ചിറയുടെ സംരക്ഷണ ഭിത്തി നിർമാണം എന്നിവയാണ് ഇതിലുള്ളത്. സാജ് കൺസ്ട്രക്‌ഷൻ നടത്തുന്ന ഈ പണികൾ അടുത്ത മാർച്ചിൽ പൂർത്തിയാക്കും. പദ്ധതിയുടെ അവലോകനം ലോകനാർക്കാവിൽ നടന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.