ADVERTISEMENT

കോഴിക്കോട് ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വച്ചു 58 ഗ്രാം എംഡിഎംഎ സഹിതം വെള്ളയിൽ നാലുകുടി പറമ്പിൽ വീട്ടിൽ ഗാലിദ്‌ അബാദി (22) യെ പൊലീസ് പിടികൂടി. സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്‌പെഷൽ ആക്‌ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ കിരൺ ശശിധരന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണു ഗാലിദ് അബാദിയെ പിടികൂടിയത്.

ഇയാളിൽ നിന്നു കണ്ടെടുത്ത എംഡിഎംഎ ലഹരിമരുന്നിനു രാജ്യാന്തര വിപണിയിൽ 5 ലക്ഷത്തോളം രൂപ വില വരുമെന്നു പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽനിന്നു വന്ന ബസിൽ നിന്നിറങ്ങിയ പ്രതിയിൽ നിന്നു പൗഡർ ടിൻ, ഒഴിഞ്ഞ സോപ്പ് കൂട് എന്നിവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.

നടക്കാവ് ഇൻസ്‌പെക്‌ടർ പി.കെ.ജിജീഷ്, ഡാൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ, സീനിയർ സിപിഒമാരായ കെ.അഖിലേഷ്, അനീഷ് മൂസാൻ വീട്, സിപിഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ഷാഫി പറമ്പത്ത്, എ.പ്രശാന്ത് കുമാർ, നടക്കാവ് എസ്ഐ ബാബു പുതുശേരി, എഎസ്ഐ പ്രദീപ് കുമാർ, എസ്‌സിപിഒ വി.കെ.ജിത്തു, എം.കെ.സജീവൻ, സിപിഒ യു.കെ.പ്രഭാഷ്‌ എന്നിവരാണു പൊലീസ് സംഘത്തിലെ മറ്റുള്ളവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com