ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ
Mail This Article
×
കോഴിക്കോട് ∙ കളവുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിനു ശേഷം പിടിയിലായി. നടുവണ്ണൂർ കാരയാട് സ്വദേശി കുതിരവട്ടത്തുമ്മൽ ജാഫറിനെയാണ് ടൗൺ പൊലീസ് പിടികൂടിയത്. 2001 ജനുവരിയിൽ ബീച്ചിൽ നിന്നു ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ ജാഫറും മറ്റൊരാളും പിടിയിലായി. 2001 മാർച്ചിൽ ജാമ്യത്തിലിറങ്ങിയ ജാഫർ ഒളിവിൽപോയിരുന്നു.
കൂമുള്ളിയിൽ ഉണ്ടെന്ന വിവരം ലഭിച്ച് ടൗൺ പൊലീസ് അവിടെ ചെന്നപ്പോൾ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച് പ്രതി കടന്നു. പിന്നീട് ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ എസ്ഐ ജിബിൻ ജെ.ഫ്രഡി, സീനിയർ സിപിഒമാരായ സജേഷ് കുമാർ, എം.ബിജു, സിപിഒ മാരായ പി.രതീഷ്, കെ.ജിഷ എന്നിവർ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.