‘മരണം കൊണ്ട് ഉത്തരം പറയേണ്ടി വരും’; ഹർഷിന വീണ്ടും സമരപ്പന്തലിൽ

veena-george-and-harshina
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോടു മെഡിക്കൽ കോളജിലെ മാതൃ– ശിശു സംരക്ഷണ കേന്ദ്രത്തിനു മുൻപിൽ സത്യഗ്രഹ സമരം നടത്തിയ ഹർഷിനയെ മന്ത്രി വീണാ ജോർജ് ആശ്വസിപ്പിക്കുന്നു. ഹർഷിനയുടെ ഉമ്മ റാബിയ സമീപം. (ഫയൽ ചിത്രം)
SHARE

കോഴിക്കോട്∙ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി സമരം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് ആശുപത്രിയിലായ കെ.കെ.ഹർഷിന വീണ്ടും സമരപ്പന്തലിൽ. നീതി കിട്ടാൻ വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് അഭിമാനം പോലും പണയപ്പെടുത്തി സമരത്തിനിരിക്കുന്നതെന്നു ഹർഷിന പറഞ്ഞു. ‘മരണം വരെ സമരം തുടരും. എന്റെ മരണം കൊണ്ട് അധികൃതർ ഉത്തരം പറയേണ്ടി വരും. സമരം ആരുടെയും പ്രേരണ കൊണ്ടല്ല.

അത്രയും സഹിച്ചതു കൊണ്ടാണ്. ഒരു സ്ത്രീ എന്ന രീതിയിൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. സാമ്പത്തികമായി ഒരുപാട് ചെലവുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരുടെയും ഔദാര്യവും വേണ്ട. ആരോ ചെയ്ത തെറ്റിന് ഞാനെന്തിന് സഹിക്കണം’–ഹർഷിന പറഞ്ഞു. ഒന്നാംഘട്ട സമരത്തിനിടെ മന്ത്രി വീണാ ജോർജ് നൽകിയ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണു ഹർഷിന വീണ്ടും സമരം തുടങ്ങിയത്. രണ്ടാംഘട്ട സമരം 11 ദിവസം പിന്നിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS