ADVERTISEMENT

മാവൂർ ∙ ചെറൂപ്പ ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ചികിത്സ തേടുന്നവർക്ക് പരുക്കേൽക്കുന്ന അവസ്ഥ. ഒപി വിഭാഗം വരാന്തയിലെ ടൈലുകൾ പൊട്ടിയും പൊളിഞ്ഞും നശിച്ചു. രോഗികളുടെ കാലിൽ മുറിവേൽക്കാൻ തുടങ്ങിയിട്ടും പൊട്ടിയ ടൈലുകൾ മാറ്റിയിടാൻ നടപടിയെടുത്തില്ല. 

ആശുപത്രിയിലെ ഒപി സമയം വൈകിട്ട് 6 വരെ ദീർഘിപ്പിച്ചിരുന്നെങ്കിലും ഫാർമസിസ്റ്റ്, നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നിവരെ ഇതുവരെ നിയമിച്ചിട്ടില്ല. ദിനം പ്രതി എണ്ണൂറോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ഒരാളെ താൽക്കാലികമായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ചിട്ടുണ്ടെങ്കിലും ഒരാൾ അവധിയെടുത്താൽ ഫാർമസി അടച്ചിടേണ്ട അവസ്ഥയാണ്.

ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവർത്തനം ഒരു മാസത്തിനകം കാര്യക്ഷമമാക്കുന്നതിന് നടപടിയെടുക്കുമെന്നു മന്ത്രി വീണാ ജോർജ് പലതവണ പറഞ്ഞതല്ലാതെ ഒരു മാസം കഴിഞ്ഞിട്ടും നടപടിയായിട്ടില്ല. ഇതുവരെ ഒരാളെ പോലും ആശുപത്രിയിൽ നിയമിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT