ADVERTISEMENT

കോഴിക്കോട് ∙ ആന്ധ്രയിൽ നിന്നു കോഴിക്കോട്ടെത്തിയ ലോറിയിൽ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പേരാമ്പ്ര നൊച്ചാട് കൽപത്തൂർ കൂരാൻ തറമ്മൽ രാജേഷിനെ (48) ആണ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എൻ.റിമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു മലാപ്പറമ്പ് ജംക്‌ഷനു സമീപം ലോറി തടയുകയായിരുന്നു. ചരക്കില്ലാത്ത ലോറിയിൽ ടാർപോളിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടർന്ന് ഡ്രൈവർ രാജേഷിനെ ലോറി സഹിതം കസ്റ്റഡിയിലെടുത്തു. ലോറിയിൽ നിന്ന് രണ്ടു കിലോ വീതം കഞ്ചാവ് നിറച്ച 21 കവർ കണ്ടെടുത്തു. ഡ്രൈവറുടെ ഫോൺ പരിശോധിച്ചതിൽ കഞ്ചാവ് ആന്ധ്രയിൽ നിന്നാണു കൊണ്ടു വരുന്നതെന്നു എക്സൈസിനു വ്യക്തമായി. വിപണിയിൽ 21 ലക്ഷം രൂപയിലധികം വില വരുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫിസർമാരായ യു.പി.മനോജ് കുമാർ, പി.കെ.അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എൻ.എസ്.സന്ദീപ്, പി.പി.ജിത്തു, പി.വിപിൻ, മുഹമ്മദ് അബ്ദുൽ റഊഫ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT