ADVERTISEMENT

താമരശ്ശേരി∙ ചുങ്കം ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പൊലീസുകാർ ഗതാഗത നിയന്ത്രണത്തിനായി രാപകൽ കഷ്ടപ്പെടേണ്ട സ്ഥിതി. യാത്രക്കാർ  താമരശ്ശേരി ചുങ്കത്തും ചുരത്തിലും ഒരു പോലെ അഴിയാക്കുരുക്കിൽ കിടക്കുന്നതും പതിവാണ്. കുരുക്കിനു പരിഹാരമായേക്കാവുന്ന താമരശ്ശേരി–ഓടക്കുന്ന് ദേശീയപാത ബൈപാസ് പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. 

ദേശീയപാത ആറുവരിയാക്കി നവീകരിക്കുന്നതിനെത്തുടർന്ന് ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ നവംബറിൽ അവസാനിച്ചു. ഇനി പുതിയ പ്ലാനും അലൈൻമെന്റും തയാറാക്കി അംഗീകാരം നേടണം.  മറ്റൊരു വഴിയായ ചുങ്കം–കുടുക്കിലുമ്മാരം– അണ്ടോണ– താഴെ പരപ്പൻപൊയിൽ ലിങ്ക് റോഡും കടലാസിൽത്തന്നെ. ഈ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പോലും പൂർത്തിയായിട്ടില്ല. ചുങ്കത്ത് മേൽപാലം നിർമിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com