ADVERTISEMENT

ബാലുശ്ശേരി ∙ ഓടയിൽ നിന്നുള്ള ദുർഗന്ധം കാരണം ബസ് സ്റ്റാൻഡിനു സമീപം ജനം ദുരിതത്തിൽ. ദിവസങ്ങളായി മൂക്കു പൊത്തി മടുത്തതോടെ ആളുകൾ ഓവുചാലിന്റെ ദ്വാരങ്ങൾ അടച്ചാണ് താൽക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്.ഈ ഭാഗത്തെ കച്ചവടക്കാരും ഓട്ടോ ടാക്സി ഡ്രൈവർമാരും കാൽനടയാത്രക്കാരുമാണ് പ്രയാസപ്പെടുന്നത്. ഓവുചാലിനു മുകളിലെ നടപ്പാത പൂട്ടുകട്ടകൾ പാകി നവീകരിച്ചിട്ടുണ്ട്.അതിനാൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും മാലിന്യങ്ങൾ പൊതു ഓടയിലേക്കു തള്ളുന്നുണ്ടോ എന്നുള്ള പരിശോധന നടക്കുന്നില്ലെന്നും പൊതുപ്രവർത്തകൻ കുന്നോത്ത് മനോജ് പറഞ്ഞു.

ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ലെന്നു കടകളിൽ ജോലി ചെയ്യുന്നവർ പരാതിപ്പെട്ടു.തുടർച്ചയായി ദുർഗന്ധം സഹിക്കേണ്ടി വരുന്നതിനാൽ തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായും ഇവർ പറഞ്ഞു. വൈകിട്ടോടെയാണു അതിരൂക്ഷമായ ദുർഗന്ധം പരക്കുന്നത്. ഓവുചാലിലെ മാലിന്യങ്ങൾ ഒലിച്ച് എത്തുന്നത് പുഴയിലാണ്.ഓടയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നുള്ള ആവശ്യം ശക്തമാണ്. ഒട്ടേറെ പരാതികൾ നൽകിയെങ്കിലും പരിശോധന നടത്താനോ നടപടി സ്വീകരിക്കാനോ അധികൃതർ തയാറായില്ലെന്ന് ആക്ഷേപം ഉയരുന്നു.

English Summary:

Balussery drain issue is causing distress near the bus stand due to a foul stench. Residents and shopkeepers demand action against waste dumping as health and comfort are affected.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com