ADVERTISEMENT

പേരാമ്പ്ര ∙ ചേനോളി കളോളിപ്പൊയിൽ ഒറ്റപ്പുരയ്ക്കൽ സുരേന്ദ്രന്റെ വീട്ടുമുറ്റത്തു ക‌ണ്ടെത്തിയ ഗുഹയിൽ പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങി. മണ്ണു നീക്കാൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ 2 അറകൾ കൂടി കണ്ടെത്തി.ആദ്യം കണ്ടെത്തിയ ദിവസം തന്നെ ഉദ്യോഗസ്ഥർ എത്തി പഴക്കം നിർ‌ണയിച്ചിരുന്നു. 2600 വർഷം പഴക്കമുള്ള ഗുഹ മഹാശിലായുഗത്തിലെ കരിങ്കൽ ഗുഹകളിൽ പെട്ടതാണെന്നാണു വിലയിരുത്തൽ. ഇത് അപൂർവമായാണ് കാണുന്നത്. ഇത്തരം ഗുഹകൾ കേരളത്തിൽ മലബാറിൽ മാത്രമാണ് കാണുന്നതെന്നും ഗുഹയുടെ വാതിലുകൾ ചെങ്കല്ലു കൊണ്ടാണ് കാണാറുള്ളതെങ്കിൽ ഇവിടെ കണ്ടെത്തിയതിന്റെ വാതിലുകൾ കരിങ്കലുകൊണ്ടാണ് നിർമിച്ചത്.

കഴിഞ്ഞ വർഷം കക്കോടിയിൽ കണ്ടെത്തിയതും ഇത്തരത്തിലുള്ളതാണ്. പഴശ്ശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിൽ പി.വിമൽ കുമാർ, ടി.പി.നിബിൻ എന്നിവരാണ് പരിശോധന നടത്തുന്നത്. വീണ്ടും വീണ്ടും അറകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ആഴ്ചകൾ വേണ്ടിവരും പരിശോധന പൂർത്തിയാക്കാൻ. ഇപ്പോൾ മണ്ണ് നീക്കം ചെയ്ത സ്ഥലത്തുള്ള ഇടനാഴി പൂർണമായി വേർതിരിച്ച് കെട്ടിയ ശേഷം മാത്രമേ ഗുഹ തുറക്കാൻ കഴിയൂ. കൂടുതൽ അറകൾ‌ കണ്ടെത്തിയതോടെ ജോലി കൂടുതൽ സങ്കീർണമാകും.

English Summary:

2600-year-old cave: A remarkable 2600-year-old cave was discovered in Perambra, Chenoli, sparking an archaeological investigation. Officials unearthed two additional chambers, unveiling a part of Malabar’s rich heritage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com