ADVERTISEMENT

വടകര ∙ ദേശീയപാതയുടെ പണി നടക്കുന്ന സ്ഥലത്തെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിലെ വിവിധ ഭാഗത്ത് വെള്ളം മുടങ്ങിയിട്ട് 10 ദിവസം കഴിഞ്ഞു. സ്വകാര്യ കമ്പനിയുടെ കേബിളിനു വേണ്ടി കുഴിച്ചപ്പോഴായിരുന്നു പൈപ്പ് പൊട്ടിയത്. എന്നാൽ‌ 3 ദിവസം കൊണ്ട് പൈപ്പ് റിപ്പയർ ചെയ്തെങ്കിലും ജല വിതരണം തുടങ്ങിയപ്പോൾ അടുത്തായി 2 സ്ഥലത്ത് കൂടി പൊട്ടൽ കണ്ടെത്തി. ഇത് റിപ്പയർ ചെയ്യാതെ വിതരണം പുനഃസ്ഥാപിക്കാനാകില്ല.

പ്രശ്നം കണ്ടെത്തി 3 ദിവസമായിട്ടും റിപ്പയർ തുടങ്ങിയിട്ടില്ല. ദേശീയപാതയുടെ 2 സർവീസ് റോഡി‍ൽ അടയ്ക്കാത്തെരു ഭാഗത്ത് വില്യാപ്പള്ളി റോഡിനു സമീപം ഒരു സർവീസ് റോ‍ഡ് ബ്ലോക്ക് ചെയ്ത ശേഷമേ പണി തുടങ്ങാൻ കഴിയൂ. ഗതാഗത പ്രശ്നം കണക്കിലെടുത്ത് രാത്രി പണി നടത്താനാണ് തീരുമാനം. അടിയിൽ പാറയുള്ള സ്ഥലമാണിത്. നഗരത്തിന്റെ പ്രധാന ഭാഗമായ എടോടി, പഴയ സ്റ്റാൻഡ്, ജെടി റോഡ്, ജില്ലാ ആശുപത്രി റോഡ് എന്നിവിടങ്ങളിലാണ് വിതരണം മുടങ്ങിയത്. ജില്ലാ ആശുപത്രിക്ക് പ്രത്യേക കണക്‌ഷൻ ഉള്ളതു കൊണ്ട് ജലക്ഷാമം ഉണ്ടാകില്ല.

English Summary:

Vatakara water shortage continues to affect major parts of the city. The ongoing disruption is due to multiple pipe leaks caused by damage during National Highway construction work, delaying repairs.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com