ADVERTISEMENT

ബേപ്പൂർ ∙കടലാക്രമണത്തിൽ നശിച്ച ഗോതീശ്വരം തീരത്തെ കടൽഭിത്തി പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. ഇറിഗേഷൻ പദ്ധതിയിൽ 80 ലക്ഷം രൂപ ചെലവിട്ടു ഗോതീശ്വരം ജനവാസ മേഖലയിൽ 120 മീറ്ററാണു കരിങ്കൽ ഭിത്തി ബലപ്പെടുത്തുന്നത്. വലിയ കരിങ്കല്ലുകൾ തീരത്ത് പതിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.വീടുകളോടു ചേർന്ന ഭാഗത്ത് കടലിലേക്കും കരയിലുമായി 15 മീറ്റർ വീതിയിലാണ് ഭിത്തി പുനർനിർമിക്കുന്നത്. ഡിസൈൻ പ്രകാരം കടലിലേക്കു മാത്രം ഭിത്തിക്കു 10 മീറ്റർ വീതിയുണ്ടാകും. ഇതിനാൽ കടലാക്രമണം ഒരുപരിധിവരെ ചെറുക്കാനാകും എന്നാണു വിലയിരുത്തൽ.ഗോതീശ്വരം ജനവാസ മേഖലയിൽ 30 വർഷം മുൻപു നിർമിച്ചതാണ് കരിങ്കൽ ഭിത്തി. വർഷകാലത്തു കടലാക്രമണത്തിൽ വെള്ളം തള്ളിക്കയറിയാണു ബലക്ഷയം നേരിട്ടത്. സംരക്ഷണ ഭിത്തി നശിച്ചതിനാൽ ചെറിയൊരു തിരയടിയിൽ പോലും കരയിലേക്കു വെള്ളം ഇരച്ചു കയറും. മഴക്കാലത്തു ജീവിതം ദുസ്സഹമാണ്. കടൽക്ഷോഭം ഉണ്ടാകുമ്പോൾ വീട്ടുമുറ്റങ്ങളിലും റോഡിലും വെള്ളം കയറും. തീരത്ത് മണ്ണിടിച്ചിലും ഉണ്ടാകാറുണ്ട്. നാട്ടുകാർ നൽകിയ നിവേദനം പരിഗണിച്ചാണു ഇറിഗേഷൻ വകുപ്പ് നേതൃത്വത്തിൽ കടൽഭിത്തി പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്.

English Summary:

Seawall reconstruction in Beypore's Gothiswaram is underway, addressing significant sea erosion issues impacting the local community. The 80 lakh rupee project strengthens a 120-meter basalt wall, mitigating damage to homes and roads during monsoon seasons.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com