പാലയാട് തുരുത്തിലേക്ക് പാലം യാഥാർഥ്യമാകുന്നു; 3 മാസത്തിനകം തുറന്നു കൊടുത്തേക്കും

Mail This Article
×
വടകര ∙ 8 കുടുംബത്തിലായി 40 പേർ താമസിക്കുന്ന പാലയാട് തുരുത്തിലേക്കുള്ള പാലം യാഥാർഥ്യമാകുന്നു. 70 ലക്ഷം രൂപ ചെലവിൽ പണിയുന്ന പാലം 3 മാസത്തിനകം തുറന്നു കൊടുത്തേക്കും. ഇതോടെ വർഷങ്ങളായി അപകടം നിറഞ്ഞ മരപ്പാലത്തിലൂടെ യാത്ര ചെയ്യുന്ന തുരുത്തി നിവാസികൾക്ക് ഏറെ ആശ്വാസമാകും. 4 ചക്ര വാഹനം വീട്ടിലെത്തുകയും ചെയ്യും. പാലം കോൺക്രീറ്റിലും ഇരുഭാഗത്തെ അനുബന്ധ റോഡ് പൂട്ടുകട്ട കൊണ്ടുമാണ് നിർമിക്കുന്നത്. 70 മീറ്റർ നീളത്തിൽ 4 മീറ്റർ വീതിയിലാണു പാലം. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന തുരുത്തിന് ടൂറിസം സാധ്യത എന്ന പ്രതീക്ഷയും പാലം വരുന്നതോടെയുണ്ടാകും. ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പാലം പണിയുന്നത്.
English Summary:
Palayad Island bridge construction nears completion in Vatakara. The new concrete bridge, replacing a dangerous wooden structure, will significantly improve islanders' lives and open up tourism opportunities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.