ദേശീയപാത സർവീസ് റോഡിൽ വാരിക്കുഴി; യാത്രക്കാർക്ക് ഭീഷണി

Mail This Article
×
രാമനാട്ടുകര∙ വേനൽ മഴയിൽ വെള്ളം കുത്തിയൊഴുകി നീലിത്തോട് പാലത്തിനു സമീപം ദേശീയപാത സർവീസ് റോഡിൽ വാരിക്കുഴി രൂപപ്പെട്ടു. കഴിഞ്ഞ രാത്രി പെയ്ത മഴയിലാണ് റോഡിന്റെ അരികു ഭാഗത്തെ മണ്ണൊലിച്ചു കുഴിയായത്. ഇതു യാത്രക്കാർക്ക് ഭീഷണിയായി. ബൈപാസ് ജംക്‌ഷനിൽ നിന്ന് ഇടിമുഴിക്കൽ ഭാഗത്തേക്കു പോകുന്ന റോഡിൽ ഡ്രൈവർമാർക്കു ശ്രദ്ധ മാറിയാൽ വാഹനം കുഴിയിൽ ചാടും.
ആറുവരിപ്പാതയ്ക്കായി നീലിത്തോടിലെ പഴയ പാലം വീതി കൂട്ടിയ ഭാഗത്താണു അപകട നില. ഇവിടെ കുറച്ചു ഭാഗം ടാറിങ് പൂർത്തീകരിച്ചിട്ടില്ല. പാലത്തിനു സമീപം സർവീസ് റോഡിനു വീതി കുറവായതിനാൽ രാത്രി വാഹനങ്ങൾ കിടങ്ങിൽ ചാടാൻ സാധ്യത ഏറെയാണ്. ഭീതിയോടെയാണു ജനത്തിന്റെ സഞ്ചാരം. ആറുവരിപ്പാതയിൽ ഗതാഗതം തുടങ്ങിയെങ്കിലും സർവീസ് റോഡിന്റെ പാർശ്വഭാഗം ടാറിങ് നടത്തി സുരക്ഷിതമാക്കാൻ നടപടി നീളുകയാണ്.
English Summary:
Pothole on Ramanattukara National Highway poses safety risks. Heavy rains caused a significant pothole near Neelithode bridge, creating a dangerous situation for drivers on the service road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.