ADVERTISEMENT

കുന്നമംഗലം ∙ ഹരിത കർമസേന വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വീണ്ടും റോഡുകളിൽ കുന്നുകൂടി തുടങ്ങി. ആഴ്ചകൾ മുൻപു ശേഖരിച്ച മാലിന്യം പലയിടങ്ങളിലായി റോഡരികിലും മറ്റും സൂക്ഷിച്ചത് തെരുവുനായ അടക്കമുള്ളവ ചാക്കുകൾ കടിച്ചു കീറി റോഡിൽ ചിതറി. ശുചീകരണ തൊഴിലാളികളും മറ്റും ചേർന്നു വീണ്ടും ചാക്കുകളിലേക്കു മാറ്റുകയായിരുന്നു. വാർഡുകളിൽ നിന്നു ശേഖരിച്ച മാലിന്യ ചാക്കുകൾ പ്രധാന റോഡരികിൽ ശേഖരിച്ചു വച്ചതു മഴ പെയ്തതോടെ കാടുമൂടിയ നിലയിലായി. വാർഡുകളിൽ നിന്നു ശേഖരിച്ചു കയറ്റി അയയ്ക്കാൻ മാലിന്യം അടങ്ങിയ ചാക്കുകൾ സൂക്ഷിക്കുന്ന തോട്ടുംപുറം വളവിൽ ദിവസങ്ങളായി ചാക്കുകൾ കൂട്ടിയിട്ടിരിക്കുകയാണ്.

കുന്നമംഗലം പഞ്ചായത്തിൽ മെറ്റീരിയൽ കലക്‌ഷൻ സെന്റർ ഇല്ലാത്തതു മൂലം വാർഡുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം റോഡരികിലും മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ പാർക്കിങ് പ്ലാസയിലും വച്ചു വേർതിരിച്ചു കയറ്റി അയയ്ക്കുകയാണ് പതിവ്. കുന്നമംഗലം പഞ്ചായത്തിന് പുതുതായി മെറ്റീരിയൽ കലക്‌ഷൻ സെന്റർ സ്ഥാപിക്കാൻ കാരന്തൂർ പൊതുമരാമത്ത് ഉടമസ്ഥതയിലുള്ള സ്ഥലം അനുവദിക്കുകയും പഞ്ചായത്ത് തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കണ്ടെയ്നർ മിനി എംസിഎഫ് അടക്കമുള്ളവ പൂർത്തിയാകുന്നതോടെ റോഡരികിൽ നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന് അധികൃതർ പറഞ്ഞു.

English Summary:

Waste management issues plague Kunnamangalam due to a lack of a Material Collection Center. The delayed construction of a new facility exacerbates the problem, causing waste to pile up on roads and streets.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com