ബംഗാളിൽനിന്ന് തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ പൊലീസും ചൈൽഡ്ലൈനും രക്ഷിച്ചു
Mail This Article
×
പെരിന്തൽമണ്ണ∙ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പശ്ചിമ ബംഗാളിൽ നിന്ന് തട്ടിക്കൊണ്ടു വന്ന 17 വയസ്സുകാരിയെ പെരിന്തൽമണ്ണ പൊലീസിന്റെ സഹായത്തോടെ ചൈൽഡ്‌ലൈൻ രക്ഷപ്പെടുത്തി.
അങ്ങാടിപ്പുറത്തും സമീപ പ്രദേശങ്ങളിലും നടത്തിയ വ്യാപക തിരച്ചിലിലാണ് ലോഡ്‌ജിൽ രഹസ്യമായി പാർപ്പിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ലോഡ്‌ജിൽ വ്യാജരേഖകൾ നൽകിയാണ് മുറിയെടുത്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശി അൻസാർ അലിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞ ജൂലൈയിൽ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ബംഗാൾ പൊലീസ് കേസെടുത്തിരുന്നു.
ബംഗാളിൽനിന്ന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് ലൈൻ കൗൺസിലർ മുഹ്‌സിൻ പരി, പെരിന്തൽമണ്ണ എസ്ഐ സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ നിഖിൽ, മുഹമ്മദ് സജീർ എന്നിവരും ചേർന്നാണു കുട്ടിയെ രക്ഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.