ADVERTISEMENT

തിരൂർ ∙ തെരുവുനായയുടെ ആക്രമണത്തിൽ 2 വിദ്യാർഥിനികളടക്കം  4 പേർക്ക് പരുക്ക്. തലക്കാട് പുല്ലൂരിൽ രാവിലെ എട്ടോടെയാണു സംഭവം. മദ്രസ വിട്ടുവരികയായിരുന്ന, കുരുടുശേരി ഹാരിസിന്റെ മകൾ ഫാത്തിമ യെസ്‍ലിൻ (7), പാറശ്ശേരി മുഹമ്മദ് ഹുസൈന്റെ മകൾ സനാനിയ (13) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. യെസ്‍ലിന്റെ മുഖത്ത് നായ മാന്തി മുറിവേൽപിച്ചു. 

സനാനിയയുടെ കയ്യിലാണ് കടിച്ചത്. പേടിച്ചോടിയ  കുട്ടി വീണ് കാലിന്റെ എല്ല് പൊട്ടി. നാട്ടുകാർ ഓടിച്ചുവിട്ട നായ പതിനൊന്നോടെ തിരിച്ചെത്തി 2 പേരെക്കൂടി കടിച്ചു. കുന്നത്തുപറമ്പിൽ കോയയുടെ മുഖത്താണ് പരുക്ക്. ബൈക്കിൽ പോകുകയായിരുന്ന ചെമ്പ്ര സ്വദേശി കല്ലിടുമ്പിൽ ജനാർദ്ദനന്റെ (63) കാലിൽ കടിച്ചു. സമീപത്തുണ്ടായിരുന്ന ഒരു ആടിനെയും കടിച്ചശേഷം നായ ഓടിപ്പോകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com