ADVERTISEMENT

തേഞ്ഞിപ്പലം ∙ ബിഗ് സ്ക്രീനിൽ ലോകകപ്പ് ഫുട്ബോൾ കാണാനിറങ്ങിയ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു. പെരുവള്ളൂർ നജാത്ത് ദഅ്‌വ കോളജ് രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥി കെ.നാദിർ(17) ആണു മരിച്ചത്. നായ്ക്കൂട്ടം ഓടിച്ചപ്പോൾ കിണറ്റിൽ വീണതാണെന്നു കരുതുന്നു. കോഴിക്കോട് മാവൂർ ടൗണിൽ കണ്ണംപിലാക്കൽപറമ്പിൽ ഹംസക്കോയയുടെയും നഫീസയുടെയും മകനാണ്. 

ശനിയാഴ്ച രാത്രി 12ന് പെരുവള്ളൂർ ഉങ്ങുങ്ങലിനടുത്ത കോളജ് ഹോസ്റ്റലിൽനിന്ന് അര കിലോമീറ്റർ അകലെ പാലപ്പെട്ടിയിൽ ബിഗ് സ്ക്രീനിൽ‌ ലോകകപ്പ് ഫുട്ബോൾ കാണാൻ പുറപ്പെട്ടതായിരുന്നു. നാദിർ‌ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ നായ്ക്കൾ കൂട്ടത്തോടെ കുരയ്ക്കുന്നതിന്റെയും കിണറ്റിൽ എന്തോ വീഴുന്നതിന്റെയും ശബ്ദം കേട്ടതായി സഹപാഠികളിൽ ചിലർ പറയുന്നു.

ഇവർ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാർ സ്ഥലത്തെത്തിയെങ്കിലും വെള്ളമുള്ള കിണറായതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാസേന എത്തി നാദിറിനെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോളജിലെ ഫുട്ബോൾ ടീം അംഗമാണ് നാദിർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com