ADVERTISEMENT

നിലമ്പൂർ ∙ 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 32 വർഷം കഠിനതടവ്. അമരമ്പലം മേലേകുറ്റമ്പാറ വടക്കൻ സമീറിനെ (43) ആണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.പി.ജോയ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 75,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 17 മാസം കൂടി തടവ് അനുഭവിക്കണം. 

2014ൽ ബാലനെ 3 മാസക്കാലം പലതവണ പീഡിപ്പിച്ചെന്നാണു കേസ്. ചൈൽഡ്‌ലൈനിന്റെ റിപ്പോർട്ട് പ്രകാരം 2016ൽ പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ  അമൃതരംഗനാണ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്. നിലമ്പൂരിൽ 2 മാസം കൊണ്ട് വിചാരണ     പൂർത്തിയാക്കി വിധി പ്രസ്താവിച്ച ആദ്യ കേസാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com