ADVERTISEMENT

ഊട്ടി ∙ വിനോദ സഞ്ചാരികളുടെ വരവിനായി കാട്ടാനകൾക്ക് സ്ഥിരമായി ഭക്ഷണം നൽകി വന്ന റിസോർട്ട് ജീവനക്കാരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മസിനഗുഡി റേഞ്ചിന് കീഴിലുള്ള സിങ്കാരയിലെ ആച്ചക്കരയിലെ സ്വകാര്യ റിസോർട്ട് ജീവനക്കാരാണ് അറസ്റ്റിലായത്. അനിരുദ്ധ് അവസ്തി, ദ്രവ്കുമാർ രാങ്, അജ്മുല്ല, ഡേവിഡ് റിയങ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. ദിനവും ഇവരുടെ റിസോർട്ടിനരികിൽ വന്യമൃഗങ്ങൾ വരുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ജീവനക്കാർ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com