ADVERTISEMENT

എ‌‌ടക്കര ∙ ഒറ്റ രാത്രികൊണ്ട് ആനക്കൂട്ടം നശിപ്പിച്ചത് അര ഏക്കർ സ്ഥലത്തെ മുഴുവൻ കൃഷിയും. പാലേമാട് ഒന്നാംപടിയിലെ വലിയപറമ്പിൽ ബഷീറിന്റെ കൃഷിയാണു നശിപ്പിച്ചത്. കൃഷിയിടം കണ്ടാൽ ‘ആന കയറിയ കരിമ്പിൻതോട്ടം’ എന്നു പറയുന്നത് അന്വർഥമാക്കുന്ന വിധമാണ്. കായ്ഫലമുണ്ടായിരുന്ന കമുകുകളിൽ ഒന്നുപോലും അവശേഷിപ്പിക്കാതെ  പിച്ചിച്ചീന്തി നശിപ്പിച്ചു. 

ആനശല്യം ഇതുപോലെ തുടർന്നാൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴിയില്ല. നഷ്ടമായിട്ടും കൃഷി ഉപേക്ഷിക്കാൻ മനസ്സനുവദിക്കാത്തതിനാലാണ് പലരും പിൻമാറാത്തത്. വർഷങ്ങളുടെ അധ്വാനമാണ് ഒറ്റരാത്രി കൊണ്ട് ഇല്ലാതാകുന്നത്. കൃഷി ഒന്നാകെ നശിച്ചുകിടക്കുന്നത് ചെന്നുകാണാനുള്ള മനക്കരുത്ത് കർഷകർക്കില്ല. വനം വകുപ്പാകട്ടെ ആനകളെ പ്രതിരോധത്തിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. നഷ്ടപരിഹാരമായി അനുവദിച്ചത് തുച്ഛമായ തുകയാണ്. അതും കർഷകർക്ക് ലഭിക്കുന്നില്ല

കഴിഞ്ഞ വർഷം ഈ കമുകുകളിൽ നിന്ന് 90,000 രൂപയ്ക്ക് അടയ്ക്ക വിറ്റതാണ്. അര ഏക്കർ സ്ഥലത്ത് ഇനി വിളയായിട്ട് ഒന്നുമില്ല. സമീപത്തെ കരിയംമുരിയം വനത്തിൽനിന്ന് ഇടയ്ക്ക് ആനകൾ എത്താറുണ്ടെങ്കിലും കൂട്ടമായി ആനകളെത്തി ഇതുപോലെ വിളകൾ നശിപ്പിച്ചിട്ടില്ല, 6 ആനകളടങ്ങുന്ന കൂട്ടമാണ് കൃഷി നശിപ്പിച്ചത്. വനാതിർത്തിയിൽ ആനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതവേലി മാസങ്ങളായി പ്രവർത്തനരഹിതമാണ്.

35 വർഷത്തോളമായി ഇവിടെ താമസമാക്കിയിട്ട്. ഇക്കാലത്തിനിടയിൽ ഇതുപോലെ ആനശല്യം ഉണ്ടായിട്ടില്ല. രാത്രിയിൽ ഉറക്കമില്ല. ആനക്കൂട്ടത്തെ ഓടിക്കാൻ പടക്കം പൊട്ടിച്ച് നേരം വെളുപ്പിക്കുകയാണ്. ആദ്യമൊക്കെ പടക്കത്തിന്റെ ശബ്ദം കേട്ടാൽ ആനകൾ പിന്തിരിഞ്ഞിരുന്നു .ഇപ്പോൾ ഇതുകൊണ്ടും ഫലമില്ലാത്ത സ്ഥിതിയാണ്. വീടും പുരയിടവും വിറ്റുപോകാമെന്ന് കരുതിയാൽ വാങ്ങാനും ആരും തയാറാകുന്നില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com