ADVERTISEMENT

തിരൂർ ∙ ഉച്ചമയക്കം കഴിഞ്ഞ് കളിക്കാൻ പുറത്തിറങ്ങിയ അങ്കണവാടിയിലെ കുരുന്നുകൾ പാമ്പിനെ കണ്ട് പരിഭ്രാന്തരായി.കുട്ടികളുടെ നിലവിളി കേട്ട് അധ്യാപികയും ഹെൽപറും ഓടിയെത്തിയതോടെ മൂർഖൻ അങ്കണവാടിയോടു ചേർന്ന് വെള്ളത്തിന്റെ ടാങ്കിനായി നിർമിച്ച കോൺക്രീറ്റ് തൂണിനടിയിൽ ഒളിച്ചു. വെട്ടം ഇല്ലത്തപ്പടിയിലെ അങ്കണവാടി മുറ്റത്താണു കരിമൂർഖനെത്തിയത്. അധ്യാപിക വി.പി.അജിത പാമ്പുള്ള വിവരം പ്രദേശവാസികളെ അറിയിച്ചു.

ഇതിനിടെ പാമ്പ് തൂണിനടിയിൽനിന്ന് വീണ്ടും പുറത്തെത്തി. പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും പാമ്പ് വീണ്ടും തൂണിനടിയിലേക്കു പോയി.പാമ്പു പിടിത്തക്കാരൻ ഷംസു പറവണ്ണ പാമ്പിനെ പിടിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഇതിനിടെ കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. സന്ധ്യ ആയിട്ടും പിടിക്കാൻ സാധിക്കാതെ വന്നതോടെ മണ്ണുമാന്തി യന്ത്രം എത്തിച്ച് തൂൺ പൊളിച്ചു. തൂണും മുൻവശത്തെ മതിലും പൊളിച്ചതോടെ പാമ്പിനെ കണ്ടു. തുടർന്ന് മൂർഖനെ ഷംസുവിന്റെ നേതൃത്വത്തിൽ പിടികൂടി. 12 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com