ADVERTISEMENT

മലപ്പുറം ∙ ജില്ലയിൽ തുടർച്ചയായ രണ്ടാം വർഷവും കോളറ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞമാസം ബെംഗളൂരുവിൽ വിനോദയാത്ര പോയ പാങ്ങ് സ്വദേശികളായ 4 വിദ്യാർഥികൾക്കാണു കോളറ ലക്ഷണങ്ങൾ കണ്ടത്. ഒരാൾക്കു സ്ഥിരീകരിച്ചു.   തുടക്കത്തിൽ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ അസുഖം ഭേദമായി മടങ്ങി. ജാഗ്രതയുടെ ഭാഗമായി ഐസലേഷൻ വാർഡ് ഒരുക്കിയായിരുന്നു ചികിത്സ. കഴിഞ്ഞവർഷം വഴിക്കടവ് പഞ്ചായത്തിലാണു കോളറ കണ്ടെത്തിയത്. 64 പേർക്കു ലക്ഷണങ്ങൾ കണ്ടെത്തിയതിൽ 24 പേർക്ക് സ്ഥിരീകരിച്ചു. തുടർന്നു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com