ADVERTISEMENT

കുറ്റിപ്പുറം ∙ ശകതമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത നിർമാണ പ്രദേശങ്ങളിൽ വിള്ളലും മണ്ണിടിച്ചും ഉണ്ടായത് ആശങ്ക സൃഷ്ടിക്കുന്നു. ആറുവരിപ്പാത നിർമാണം നടക്കുന്ന അയങ്കലത്തിനും മിനിപമ്പയ്ക്കും ഇടയിലെ ഏറ്റവും ഉയരമുള്ള കുന്നിന്റെ അടിവശത്താണ് ഇന്നലെ രാവിലെ വിള്ളൽ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉച്ചയോടെ കരാർ കമ്പനി സ്ഥലത്തെത്തി കോൺക്രീറ്റ് ഉപയോഗിച്ച് വിളളൽ അടച്ചു. 60 അടിയിലധികം ഉയരമുള്ള കുന്നിന്റെ അടിവശത്താണ് വിള്ളൽ കാണപ്പെട്ടത്. കുന്നിന്റെ മുകളിൽ ഒട്ടേറെ വീടുകളുണ്ട്. വലിയ കുന്നിടിച്ച് താഴ്ത്തിയാണ് ഈ ഭാഗത്ത് ആറുവരിപ്പാത നിർമിച്ചിട്ടുള്ളത്. കുന്നിടിച്ച ഭാഗത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കോൺക്രീറ്റ് മിശ്രിതം സ്പ്രേ ചെയ്താണ് ദൃഡപ്പെടുത്തിയിട്ടുള്ളത്. ഇത് അശാസ്ത്രീയമാണെന്നും മണ്ണ് ഉള്ള ഭാഗങ്ങളിൽ അടിയിൽ നിന്ന് കോൺക്രീറ്റ് ഭിത്തി ഉയർത്തി സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

ktdc-hotel-malappuram
ആറുവരിപ്പാതയുടെ ഭാഗമായി കുറ്റിപ്പുറം മിനിപമ്പയിൽ ഫ്ലൈഓവർ നിർമിക്കുന്നതിനായി മണ്ണെടുത്ത കെടിഡിസി ഹോട്ടിന് സമീപത്ത് മഴയിൽ വീണ്ടും മണ്ണ് ഇടിഞ്ഞപ്പോൾ. മുകളിൽ കാണുന്ന ആഹാർ ഹോട്ടൽ അപകട ഭീഷണിയിലാണ്.

ആറുവരിപ്പാതയുടെ ഭാഗമായി ഫ്ലൈ ഓവർ നിർമാണം നടക്കുന്ന മിനിപമ്പയിലെ കെടിഡിസി ഹോട്ടലിന് സമീപത്ത് മണ്ണിടിഞ്ഞു. പാലത്തിനായി നേരത്തെ കുന്നിടിച്ചു താഴത്തിയ ഭാഗത്താണ് മഴയിൽ വീണ്ടും ഇടിച്ചിൽ ഉണ്ടായത്. കെടിഡിസി ഹോട്ടലിന് തൊട്ടടുത്താണ് മണ്ണിടിച്ചിൽ.  അധികൃതർ വിവരം നൽകിയതിനെ തുടർന്ന് കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തിയെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. മുകളിൽ നിന്ന് വെള്ളം ഊർന്നിറങ്ങാതിരിക്കാനായി ഹോട്ടലിന് മുൻവശത്ത് സിമന്റിൽ തടയണ നിർമിക്കുക മാത്രമാണ് ചെയ്തത്. കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി ഈ ഭാഗത്തും അടിവശം മുതൽ കോൺക്രീറ്റ് ഭിത്തി നിർമിക്കണം എന്ന ആവശ്യമുയരുന്നുണ്ട്.

English Summary:

Heavy Rain Causes Cracks and Landslides in Kuttipuram Highway Construction

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com