ADVERTISEMENT

തിരൂർ ∙ ടാറിട്ട് 2 മാസത്തിനുള്ളിൽ തകർന്ന അമ്പലക്കുളങ്ങര – തൃക്കണ്ടിയൂർ റോഡ് റീടാർ ചെയ്യാൻ കരാറുകാരനോടു നഗരസഭ ആവശ്യപ്പെട്ടു. റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കുന്ന നടപടികളും തുടങ്ങി. തൃക്കണ്ടിയൂർ ശിവക്ഷേത്രം മുതൽ അമ്പലക്കുളങ്ങര വരെയുള്ള ഭാഗമാണു ടാറിങ്ങിലെ നിലവാരമില്ലായ്മ മൂലം തകർന്നത്. മഴ പെയ്തതോടെ ടാറിളകി റോഡിൽ നിറയെ കുഴികൾ രൂപപ്പെടുകയായിരുന്നു.

ഏറെ തിരക്കുള്ള റോഡിൽ ഇതുമൂലം ഗതാഗതം പ്രയാസത്തിലായി. പല കുഴികളിലും ഇരുചക്ര വാഹനങ്ങൾ വീണ് ആളുകൾക്കു പരുക്കേൽക്കാനും തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി ‘മനോരമ’ വാ‍ർത്ത നൽകിയിരുന്നു.തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിലെ വാവുത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പും ഈ റോഡിലൂടെയാണ് നടക്കുക. ഇതിനാൽ എത്രയും പെട്ടെന്ന് റോഡ് ശരിയാക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെ നഗരസഭ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

English Summary:

The newly tarred Ambalakulangara – Thrikkandioor road in Tirur has fallen into disrepair within two months, prompting the municipality to order immediate repairs. The poor quality of work and the ensuing potholes caused difficulties for commuters and led to accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com