ADVERTISEMENT

തിരൂർ (മലപ്പുറം) ∙ പുതിയങ്ങാടി നേർച്ച നടക്കുന്നതിനിടെ വിരണ്ട ആന തുമ്പിക്കൈകൊണ്ട് തൂക്കിയെടുത്ത് എറിഞ്ഞയാൾ ചികിത്സയിലിരിക്കെ മരിച്ചു. തിരൂർ ഏഴൂർ സ്വദേശിയും വിശ്വാസിനടുത്ത് താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടി (65) ആണു മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിക്കുശേഷമാണ് അപകടമുണ്ടായത്. തുവ്വക്കാട് പോത്തന്നൂരിൽ നിന്നു പുതിയങ്ങാടി ജാറത്തിലെത്തിയ പെട്ടിവരവിൽ ഉണ്ടായിരുന്ന പോക്കാത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് നേർച്ച കാണാനെത്തിയ കൃഷ്ണൻകുട്ടിയെ ആക്രമിച്ചത്. തുമ്പിക്കൈ ഉപയോഗിച്ച് തൂക്കിയെടുത്ത ശേഷം ചുഴറ്റിയെറിയുകയായിരുന്നു.

അടുത്തുണ്ടായിരുന്ന ചിലർ കൃഷ്ണൻകുട്ടിയെ വലിച്ചെടുത്ത് ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലുമായി ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാവിലെ 11.30ന് മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് എട്ടിന് ഏഴൂർ പിസിപ്പടിയിലെ കുടുംബ ശ്മശാനത്തിൽ. പാചകക്കാരനും മുൻ ഫുട്ബോൾ കളിക്കാരനുമാണ്. ഭാര്യ: പ്രേമ (ഡ്രൈവിങ് സ്കൂൾ പരിശീലക), മക്കൾ: അജിത്, അഭിജിത്. സഹോദരങ്ങൾ: രാജൻ, ചക്കൻ, ചേവി, ഉണ്ണി, ദാസൻ, സരോജിനി, ദേവകി, പുഷ്പ, ജയ.

English Summary:

Rogue elephant attack kills devotee in Kerala. Krishnankutty, a 65-year-old resident of Pottachollappady, succumbed to injuries sustained during the Puthiyangadi festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com