ADVERTISEMENT

നിലമ്പൂർ ∙ വനം വകുപ്പിന്റെ ചരിത്രത്താളുകളിൽ ഇടംപിടിച്ച തേക്കിനു പൊന്നുംവില. നിലമ്പൂർ അരുവാക്കോട് വനം വകുപ്പിന്റെ സെൻട്രൽ ഡിപ്പോയിലെ ലേലത്തിൽ 2.14 കോടി രൂപ സർക്കാരിനു വരുമാനം. സമീപകാലത്തു ഡിപ്പോയിൽ ഒറ്റലേലത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണിത്. ബ്രിട്ടിഷ് ഭരണകാലത്ത് 1930ൽ വഴിക്കടവ് നെല്ലിക്കുത്തിൽ നട്ടുവളർത്തിയ തോട്ടത്തിലെ 66 ലോട്ട് തടികളാണ് 30ന് ഓൺലൈനായി ലേലം ചെയ്തത്.

മൊത്തം 120 ഘനമീറ്ററാണ്. അതിൽ 53 ലോട്ടുകളിലെ 96.89 ഘനമീറ്റർ ലേലത്തിൽ വിറ്റുപോയി. ഏറ്റവും ഉയർന്ന വില കിട്ടിയത് ബി കയറ്റുമതി ഇനത്തിൽ ഒരു കഷണത്തിനാണ്. ഘനമീറ്ററിന് 3.99 ലക്ഷം രൂപ. 1.41 ഘനമീറ്ററുള്ള കഷണത്തിന് 7.94 ലക്ഷം രൂപ ആകെ വില വരും. ഏറ്റവും അധികം തടി ലേലത്തിൽ പിടിച്ചത് വടപുറം ടി.എ.ടിംബേഴ്സ് ഉടമ അസ്കറാണ്. 63 ലോട്ടുകളിൽ 43 എണ്ണം അസ്കർ സ്വന്തമാക്കി. 96.89 ഘനമീറ്ററുണ്ട്. 1.75 കോടി രൂപയോളം വില വരും.

1930 തോട്ടത്തിലെ തടികളുടെ അടുത്ത ലേലം 3ന് നടത്തും. 74 ലോട്ടുകളുണ്ട്. ബ്രിട്ടിഷ് പാരമ്പര്യം പേറുന്ന തേക്ക് തോട്ടങ്ങളിൽ അവസാന കണ്ണിയാണു നെല്ലിക്കുത്ത്.

English Summary:

Nilambur teak tree auction sets record with ₹2.14 crore sale. The sale at the Aruvacode depot marks the highest price ever received for a single tree in recent times.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT