ADVERTISEMENT

കുറ്റിപ്പുറം ∙ കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 18 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. 2006ൽ കാഞ്ഞിരക്കുറ്റിയിൽ യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ തൃശൂര്‍ മണലൂര്‍ സ്വദേശി കൊക്കിനി വീട്ടില്‍ വിമേഷ് (മലമ്പാമ്പ് കണ്ണന്‍-48) ആണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങി കടന്നുകളയുകയായിരുന്നു.

പൊലീസ് ഇയാള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പെരിന്തൽമണ്ണയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റിപ്പുറം പൊലീസ് പിടികൂടുകയായിരുന്നു. കുറ്റിപ്പുറം എസ്ഐ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. ഇയാള്‍ക്കതിരെ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

English Summary:

Police arrest finally closes 18-year-old murder case. An absconding suspect, granted bail years ago, was apprehended after an extensive investigation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com