ADVERTISEMENT

മലപ്പുറം ∙ പാണ്ടിക്കാട് ജംക്‌ഷനിൽ ലോറി മൂന്നു വാഹനങ്ങളിലിടിച്ച് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷിച്ചത്. ഓട്ടോ പൂർണമായും തകർന്നിരുന്നു. ഓട്ടോ ഡ്രൈവർ ആമക്കാട് സ്വദേശി ആപ്പ(45)യ്ക്ക് പരുക്കേറ്റു. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്ടു നിന്നും സിമന്റ് ലോഡുമായി കോഴിക്കോട് ഭാഗത്തേക്കു  പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് കെട്ടിടത്തിലേക്ക് പാഞ്ഞുകയറിയത്. 

ചൊവ്വാ പുലർച്ചെ ഒന്നിനാണ് അപകടം. ആദ്യം ടെംബോ ട്രാവറിലും കാറിലും ഇടിച്ചു. പിന്നീട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുമായി കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. തൃശൂരിൽ നിന്നും നിലമ്പൂർ ഭാഗത്തേക്കുള്ള വിനോദ യാത്രക്കാരാണ് ട്രാവറിലുണ്ടായിരുന്നത്. ട്രാവലറിലുണ്ടായിരുന്ന 18 ഓളം പേർക്കും നിസാര പരുക്കുണ്ട്. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് പാണ്ടിക്കാട് പൊലീസും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും നേതൃത്വം നൽകി.

English Summary:

Malappuram Lorry Crash: Near-Miss Tragedy at Pandikkad Junction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com